ഇന്നുമുതൽ യുഎഇയിലേക്ക് പറക്കാം; മടക്കയാത്രക്ക് കാത്തിരിക്കുന്നവരെ ചൂഷണം ചെയ്യരുത്, എന്നാൽ അനുമതി ലഭിക്കാതെ ടിക്കറ്റ് എടുക്കരുത് എന്ന് കർശന നിർദ്ദേശം
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ദേശങ്ങളിൽ കഴിയുന്ന യു.എ.ഇ താമസ വിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചുവരാനാകും. ഇതിനായി ഷെഡ്യൂള്‍ഡ് വിമാന സര്‍വ്വീസും, പ്രത്യേക വിമാന സര്‍വ്വീസും യുഎഇ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ മടങ്ങാന്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കാത്തിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. താമസവിസയുള്ള മലയാളികള്‍ക്കും ഉടന്‍ മടക്കം സാദ്ധ്യമാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവര്‍ താമസ കുടിയേറ്റ വകുപ്പിലെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ കർശന നിരീക്ഷണം ഉണ്ടാകും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളിലുള്ള യു.എ.ഇ താമസവിസയുള്ളവര്‍ക്കാണ് തിരിച്ചു വരാന്‍ വിമാന സര്‍വ്വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് എന്നിവയാണ് ഇതിനായി സര്‍വ്വീസ് നടത്തുവാൻ പോകുന്നത്.
എന്നാൽ മറ്റു രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ അനുമതി ലഭിച്ചശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്ന് ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (െഎ.സി.എ) മുന്നറിയിപ് നൽകുകയുണ്ടായി. അതോറിറ്റിയുടെ വെബ്സൈറ്റിലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മടക്കയാത്രക്ക് കാത്തിരിക്കുന്നവരെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് അതോറിറ്റി വിശദീകരണവുമായി രംഗത്തു എത്തിയത്. റസിഡൻറ്സ് വിസയുള്ളവർക്ക് തിങ്കളാഴ്ച മുതൽ യു.എ.ഇയിലേക്ക് മടങ്ങാമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് യു.എ.ഇയിലേക്ക് വരാൻ കാത്തിരിക്കുന്നത്. ഇങ്ങനെ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യ നേരത്തെ തന്നെ അനുമതി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
അപേക്ഷിക്കേണ്ടത് ഇങ്ങനെ:
തിരികെ എത്താൻ ആഗ്രഹിക്കുന്നവർ smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. കളർ ഫോേട്ടാ, റെസിഡൻസ് വിസ കോപ്പി, പാസ്പോർട്ട് കോപ്പി എന്നിവ ഇതിൽ അപ്ലോഡ് ചെയ്യണം. രാജ്യത്തേക്ക് മടങ്ങിവരാനുള്ള കാരണം ബോധിപ്പിക്കുന്ന സർട്ടിഫിക്കറ്റ് നൽകണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള കത്തോ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ കത്തോ ആണ് എത്തിനോടപ്പം വേണ്ടത്. ഇവ പരിശോധിച്ചശേഷം മാത്രമേ അനുമതി നൽകുകയുള്ളു. യു.എ.ഇയിലേക്ക് മടങ്ങാൻ നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിക്കുകയും ചെയ്തിരുന്നു..
https://www.facebook.com/Malayalivartha