ഗൾഫ് രാഷ്ട്രങ്ങളിൽ അതീവ ജാഗ്രത വേണം; ഇന്നലെ മാത്രം കൊവിഡിന് കീഴടങ്ങിയത് 10 മലയാളികൾ, ആകെ നൂറ്റമ്പതിലേറെ മലയാളികൾ
ലോകമെമ്പാടും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. എന്നാൽ ഞായറാഴ്ച മാത്രം പത്ത് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ആറ് ഗള്‍ഫ് നാടുകളിലുമായി കോവിഡ് മൂലമുള്ള മരണം ആയിരം കവിയുകയുണ്ടായി. ഇതിനോടകം തന്നെ നൂറ്റമ്പതിലേറെ മലയാളികളാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30) ദമാം അല്‍ ഹസയിലും ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52) സൗദി ജിസാനിലുമാണ് മരിച്ചത്. തിരൂര്‍ മൂര്‍ക്കാട്ടില്‍ സ്വദേശി സുന്ദരം (63 ) കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരും ഞായറാഴ്ച ഗൾഫ് രാഷ്ട്രങ്ങളിൽ മരിച്ചത്.
എന്നാൽ ഇതുവരെയുള്ള കണക്കനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മൂലം മരിച്ചവര്‍ 1082 ആയി ഉയരുകയുണ്ടായി. സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം - 505 പേര്‍. യു.എ.ഇ.യില്‍ 267 പേരും കുവൈത്തില്‍ 212 പേരും മരിക്കുകയുണ്ടായി. ഗള്‍ഫ് നാടുകളിലാകെ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് തന്നെ.
ഈ കണക്കുകള്‍ക്കിടയില്‍ മലയാളികളുടെ മരണനിരക്ക് പെട്ടെന്ന് കുതിച്ചുയരുന്നതാണ് പ്രവാസികളില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഞായറാഴ്ച പത്ത് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 156 ആയി ഉയർന്നു. കൊറോണ പടര്‍ന്നതിനുശേഷമുള്ള ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് നൂറുമലയാളികള്‍ മരിച്ചത് തന്നെ. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ് അമ്പതിലേറെ മലയാളികള്‍ വിവിധ രാജ്യങ്ങളിലായി മരിച്ചത്.
https://www.facebook.com/Malayalivartha