ആശ്വാസ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍; സന്ദര്‍ശന വിസകളുടെ കാലാവധി ഒരുവര്ഷമാക്കി നീട്ടി, ആയിരക്കണക്കിന് വിദേശികള്‍ക്ക് ഗുണകരമാകും പുതിയ തീരുമാനം
അനവധി പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി കുവൈറ്റ് സര്‍ക്കാര്‍ രംഗത്ത്. സന്ദര്‍ശന വിസകളുടെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഒരു വർഷമാക്കി നേടിയിരിക്കുകയാണ് സർക്കാർ. കോവിഡ് പ്രതിസന്ധി കാരണം പല രാജ്യങ്ങളിലെയും വ്യോമ ഗതാഗതം ആരംഭിക്കാത്തതിനാല്‍ തന്നെ നൂറ് കണക്കിന് ആളുകളാണ് തങ്ങളുടെ മാതൃ രാജ്യത്തേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്നത്.
ഈ പുതിയ തീരുമാന പ്രകാരം സന്ദര്‍ശന വിസകളില്‍ എത്തി എത്തി കാലാവധി അവസാനിച്ചവര്‍ക്ക് ഓഗസ്റ്റ് 31 വരെ സ്വമേധയാ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയതായി പ്രാദേശിക പത്രം ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ, ടൂറിസം, കുടുംബം സന്ദര്‍ശന വിസയില്‍ പ്രവേശിച്ച എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 14 (താല്‍ക്കാലിക വിസ) പ്രകാരം ഓഗസ്റ്റ് 31 വരെ നീട്ടി നല്കുന്നതായിരിക്കും. അതോടൊപ്പം തന്നെ നേരത്തെ സന്ദര്‍ശക വിസയില്‍ എത്തിയവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് പ്രതിമാസം 1 കെഡി നിരക്കില്‍ പിഴ നല്‍കി പുതുക്കാമെന്ന് വാര്‍ത്തകള്‍ പുറത്തേക്ക് വരുകയുണ്ടായി. കോവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ട് പോകുന്ന ഘട്ടത്തില്‍ മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ തീരുമാനം ആശ്വാസമായി തീരുകയാണ്.
രാജ്യത്ത് നിലനിൽക്കുന്ന കര്‍ഫ്യൂ മൂലം താമസ വിസ പുതുക്കാന്‍ സാധിക്കാത്ത വിദേശികള്‍ക്കും പിഴയില്‍ നിന്നും ഇളവുകള്‍ ലഭിക്കുകയും ചെയ്യും. അതോടപ്പംതന്നെ പുതിയ വിസയില്‍ എത്തി വിരലടയാളം പോലുള്ള തടസ്സങ്ങള്‍ നേരിടുന്ന വിവിധ വിഭാഗം വിസക്കാരുടെയും കാലാവധി ഓഗസ്ത് 31 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതോടപ്പം രാജ്യത്തിന് പുറത്തേക്ക് അവധിക്ക് പോയ വിദേശികള്‍ക്ക് 12 മാസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ മതിയെന്നും ആഭ്യന്തരം മന്ത്രാലയം നിര്‍ദ്ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha