പറക്കാനൊരുങ്ങി ഖത്തർ എയർവേസ്; ജൂൺ അവസാനത്തോടെ 80ലധികം കേന്ദ്രങ്ങളിലേക്ക്, രാജ്യങ്ങളുടെ ഇളവ് അനുസരിച്ച് സർവീസുകൾ
രാജ്യാന്തര യാത്രാ ആവശ്യങ്ങൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കോവിഡ്–19 കാരണം രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിലാകുന്നതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പ്രധാന നഗരങ്ങളിലേക്ക് ഘട്ടമായി സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കികൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇന്ത്യൻസർവീസുകൾ ഉടൻആരംഭിക്കുമെന്ന് കമ്പനി നേരത്തേ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
അതായത് ജൂൺ അവസാനത്തോടെ 80ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം ആദ്യത്തിൽ ഖത്തർ എയർവേസ് ഇക്കാര്യം അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് അനുസൃതമായിരിക്കും സർവീസുകൾ ആരംഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ നിലവിൽ 30ലധികം കേന്ദ്രങ്ങളിലേക്ക് മാത്രമായിരിക്കും വിമാന സർവീസ് നടത്തുന്നത്. ഇതേതുടർന്ന് കമ്പനി ഈ മാസം അവസാനത്തോടെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 52 ആക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. അതായത് താൽക്കാലികമായി നിർത്തിവെച്ച റൂട്ടുകൾ പുനസ്ഥാപിക്കുക, ലണ്ടൻ, ചിക്കാഗോ, ഡല്ലാസ്, ഹോങ്കോങ് തുടങ്ങിയ പാർട്ട്ണർ എയർലൈൻ ആസ്ഥാനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, മാഡ്രിഡ്, മുംബൈ തുടങ്ങിയ ബിസിനസ്, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുക എന്നിവയിലാണ് ഖത്തർ എയർവേസ് പൂർണമായും ആദ്യപടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha