കോവിഡ് വ്യാപനം തടയാൻ സൗദി; ആരോഗ്യ മുൻകരുതൽ നടപടികൾ മനപൂർവം ലംഘിക്കുന്ന പ്രവാസികൾക്ക് നാട് കടത്തും
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഗൾഫ് രാഷ്ട്രങ്ങളിൽ ഇളവുകൾ കൂടുതൽ ജാഗ്രതയോടെ നൽകുകയുണ്ടായി. എന്നാൽ തന്നെയും ഇളവുകൾ നിയമങ്ങളോടൊപ്പം പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ നാടുകടത്തുന്നതുൾപ്പടെയുള്ള ശിക്ഷയാണ് സൗദി നൽകി വരുന്നത്. കൊറോണ വൈറസ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ആരോഗ്യ മുൻകരുതൽ നടപടികൾ മനപൂർവം ലംഘിക്കുന്ന വിദേശികൾക്ക് നാട് കടത്തുന്നതടക്കമുള്ള ശിക്ഷയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
അതായത് മൂക്കും വായയും മറയാതെ മാസ്ക് ധരിക്കുക, പൊതുവിടങ്ങളിൽ സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു സ്വകാര്യ മേഖലകളിൽ പ്രവേശിക്കുേമ്പാൾ ശരീരോഷ്മാവ് പരിശോധനക്ക് വിസമ്മതിക്കുക, ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുേമ്പാൾ വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ നടപടികൾ നിയമലംഘനമായി തന്നെ കണക്കാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാൽ അത്തരം ‘പ്രോേട്ടാകോളുകളു’ടെ ലംഘനത്തിന് ആദ്യതവണ 1,000 റിയാൽ പിഴയുണ്ടാകുന്നതായിരിക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും വ്യക്തമാക്കുകയാണ്. അതേസമയം രാജ്യത്ത് താമസിക്കുന്ന വിദേശിയാണെങ്കിൽ പിഴ ചുമത്തിയ ശേഷം നാടുകടത്തുകയും സൗദിയിലേക്ക് പുനപ്രവേശിക്കുന്നത് വിലക്കുകയും ചെയ്യുന്നതായിരിക്കും. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മക്ക ഒഴികെയുള്ള മേഖലകളിൽ ടോൾ ഫ്രീ നമ്പരായ 999ൽ അറിയിക്കേണ്ടതാണ്. മക്ക മേഖലയിൽ 911 എന്ന നമ്പറിലാണ് അറിയിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha