വന്ദേ ഭാരത് ഒപ്പം ചാർട്ടേർഡ് വിമാനങ്ങൾ; വിവിധ സംഘടനകളും കമ്പനികളും ചാർട്ടേഡ് സർവീസുമായി രംഗത്തെത്തിയതോടെ യാത്രക്കാരെ ചാക്കിട്ട് പിടിക്കാൻ എയർലൈനുകളും സംഘാടകരും ഏജൻസികളും രംഗത്ത്
കൊറോണ വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ പുതിയ പട്ടികയിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു 59 വിമാനങ്ങൾ. എന്നാൽ ഇതിൽ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതൽ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങൾ ഇടംപിടിച്ചത്. പ്രഖ്യാപിച്ച പുതിയ ഷെഡ്യൂൾ പ്രകാരം ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നത്.
അതോടൊപ്പം തന്നെ യുഎഇയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളും സർവീസ് നടത്തുന്നു. ഇതേതുടർന്ന് വിവിധ സംഘടനകളും കമ്പനികളും ചാർട്ടേഡ് സർവീസുമായി രംഗത്തെത്തിയതോടെ യാത്രക്കാർക്കായി വലവീശുകയാണ് എയർലൈനുകളും സംഘാടകരും ഏജൻസികളും. ഗൾഫ് രാഷ്ട്രങ്ങൾ അതിജീവനത്തിന്റെ പാതയിലായതിനാൽ തന്നെ റജിസ്റ്റർ ചെയ്തവരിൽ പലരും യാത്ര റദ്ദാക്കുന്നതിനാൽ ചില സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha