കോറോണയിൽ ഉയർന്നും താഴ്ന്നും ഗൾഫ് രാഷ്ട്രങ്ങൾ; സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചു, യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികൾ ഇല്ല
കൊറോണ വ്യാപനത്തെ തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ ഉയർന്നും താഴ്ന്നും തന്നെയാണ് സഞ്ചരിക്കുന്നത്. ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് സൗദി വ്യാപനത്തിലും മരണ നിരക്കിലും മുന്നിൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കോവിഡ്-19 നെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചൊവ്വാഴ്ച അമ്പതുപേര്‍കൂടി മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ മൊത്തം മരണം 1649 ആയി ഉയരുകയുണ്ടായി. എന്നാൽ പുതുതായി 4387 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം കണ്ടെത്തിയത്. ഇപ്പോള്‍ സൗദിയിലെ ആകെ രോഗികള്‍ 1,90,823. തുടർന്ന് രോഗമുക്തി നേടിയവര്‍ 1,30,766 പേരുമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് ഇപ്പോഴും 2278 പേരാണ് അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുന്നത്. 58,408 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.
അതേസമയം കുവൈത്തില്‍ നാലുപേരാണ് ചൊവ്വാഴ്ച മരിച്ചത്. പുതുതായി 671 പേരില്‍ രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ ഇതോടെ മരണം 354 ആയി ഉയർന്നു. ഇപ്പോള്‍ ആകെ രോഗികള്‍ 46,195ഉം രോഗവിമുക്തര്‍ 37,030 ഉം ആണ്. എന്നാൽ ഇതോടെ രോഗവ്യാപന സാധ്യതയും ഇല്ലാതാകുന്നു. യു.എ.ഇ.യിലെ നിരവധി ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്നുതന്നെ പറയാവുന്നതാണ്. ഇതിനോടകം തന്നെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് വിമുക്തമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലായി പുതുതായി 63,000 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ യു.എ.ഇ.യില്‍ ചൊവ്വാഴ്ച 421 പേരിലാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഒപ്പക്ക് ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടൊപ്പം 490 പേര്‍ രോഗമുക്തി നേടി.
നിലവിൽ ഖത്തറില്‍ 982 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മരണമൊന്നുമില്ല എന്നാണ് റിപോർട്ടുകൾ വ്യക്തമാകുന്നത്. എന്നാൽ ഖത്തറിലെ മൊത്തം രോഗവിമുക്തരുടെ എണ്ണം ഇപ്പോള്‍ 81,554 ആയി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധനകള്‍ യു.എ.ഇ.യില്‍ വ്യാപകമായി നടക്കുന്നതിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുകയാണ്. ഇതേതുടർന്ന് അടുത്ത ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുതുടങ്ങി. ആയതിനാൽ തന്നെ മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശോധനകള്‍ കാരണം രോഗലക്ഷണമുള്ളവരെ പെട്ടെന്ന് കണ്ടെത്താനും അവരെ ഐസൊലേറ്റ് ചെയ്യാനും കഴിയുകയുണ്ടായി.
https://www.facebook.com/Malayalivartha