കോവിഡിനൊപ്പം പൊരുതി ജീവിക്കാൻ തയ്യാറെടുത്ത് ഗൾഫ് രഷ്ട്രങ്ങൾ; ജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്ന് സര്‍ക്കാര്‍, ഇഹ്‌തെറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം
കോവിഡിനൊപ്പം സഞ്ചരിക്കാന്‍ തയ്യാറെടുത്ത് ഖത്തർ. ഇതേതുടർന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി 2-ാം ഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചു. ആയതിനാൽ തന്നെ ജനങ്ങള്‍ ജാഗ്രതയോടെ തുടരണമെന്ന് സര്‍ക്കാര്‍. രാജ്യത്തുടനീളമായി ഒട്ടുമിക്ക മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമാണ് പ്രവര്‍ത്തനാനുമതി നൽകിവരുന്നത്. ജൂലൈ 1 മുതല്‍ 31 വരെയാണ് 2-ാം ഘട്ടം നിശ്ചയിച്ചിട്ടുള്ളത്. പള്ളികള്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും പ്രവേശിക്കണമെങ്കില്‍ കോവിഡ്-19 അപകടനിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിലെ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം എന്നതുമാത്രമാണ്. രാജ്യത്തുടനീളമായി 262 പള്ളികള്‍ കൂടി ഇന്ന് തുറക്കുന്നതായിരിക്കും. 1-ാം ഘട്ടത്തില്‍ 500 പള്ളികളാണ് തുറക്കുന്നത്.
അതേസമയം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 50 ശതമാനം പേര്‍ക്ക് ഓഫിസിലെത്തി ജോലി ചെയ്യാവുന്നതാണ്. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. അടിയന്തര സേവനങ്ങളും തുടരാവുന്നതാണ്. എല്ലാ പാര്‍ക്കുകളും ബീച്ചുകളും തുറക്കുന്നതായിരിക്കും. എല്ലാ പ്രായക്കാര്‍ക്കുംഇവിടെ പ്രവേശിക്കാം. എന്നാൽ കളിസ്ഥലങ്ങള്‍ തുറക്കില്ല. ഖത്തര്‍ മ്യൂസിയത്തിന്റെ കീഴിലെ ഏതാനും മ്യൂസിയങ്ങളും ലൈബ്രറികളും തുറക്കുന്നതായിരിക്കും. പരിമിതമായ ശേഷിയില്‍ നിശ്ചിത മണിക്കൂറുകളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേസമയം ഖത്തര്‍ നാഷനല്‍ ലൈബ്രറി ജൂലൈ 15 മുതല്‍ക്കേ തുറക്കുകയുള്ളു.
എന്നാൽ തുറന്നയിടങ്ങള്‍, വലിയ ഹാളുകള്‍ എന്നിവിടങ്ങളില്‍ പ്രഫഷനല്‍ അത്‌ലറ്റുകള്‍ക്ക് പരമാവധി 10 പേര്‍ക്കൊപ്പം പരിശീലനം നടത്താവുന്നതുമാണ് . കുടുംബങ്ങള്‍ക്ക് ബോട്ടുകളിലും ഉല്ലാസ നൗകകളിലും സഞ്ചരിക്കാൻ അനുമതി ഉണ്ട്. ഡ്രൈവറെ കൂടാതെ പരമാവധി 10 പേര്‍ക്ക് മാത്രം അനുമതിയുണ്ട്. ഒപ്പം 50 ശതമാനത്തില്‍ താഴെ ശേഷിയില്‍ സൂഖുകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. അതോടൊപ്പം തന്നെ കോവിഡ്-19 മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.
https://www.facebook.com/Malayalivartha