ചാർട്ടേഡ് വിമാനങ്ങൾ കച്ചവട താൽപര്യത്തിലേക്ക്....? സാധാരണക്കാരായ പ്രവാസികൾക്ക് കീറാമുട്ടിയായി യാത്ര, ചാർേട്ടഡ് വിമാനങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു
വന്ദേ ഭാരത് ഇഴഞ്ഞ് നീങ്ങുന്നു എന്ന ഖ്യാതിക്കിടെ ആശ്വാസകരമായ വാർത്തയായിരുന്നു ചാർട്ടേർഡ് വിമാനങ്ങൾ. എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആരംഭിച്ച ചാർേട്ടഡ് വിമാനങ്ങൾ കച്ചവട താൽപര്യത്തിലേക്ക് വഴിമാറുന്നതായി ആരോപണം ഉയർന്നിരിക്കുകയാണ്. ഈ ദുരിതകാലത്ത് കഷ്ടപ്പെടുന്നവർക്ക് സേവനമാകേണ്ട ചാർേട്ടഡ് വിമാനങ്ങൾ ആ ലക്ഷ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന വിമർശനവും ഉയരുന്നുണ്ട്.
അതായത് 99 മുതൽ 120 ദീനാർ വരെ നിരക്കിലാണ് ചാർേട്ടഡ് വിമാനങ്ങൾ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് ആളുകളെ കൊണ്ടുപോയത്. ഒരു വിമാനത്തിന് 167 പേർ എന്ന കണക്കിലാണ് ബുക്കിങ് നടത്തിയത്പോലും. അതായത്, 167 പേരിൽനിന്ന് 120 ദീനാർ വീതം ഈടാക്കിയാൽ 20,040 ദീനാർ ലഭിക്കുന്നതുമാണ്. ഒപ്പം 17,000 ദീനാറാണ് വിമാനക്കമ്പനിക്ക് നൽകേണ്ടത്. ട്രാവൽ ഏജൻറിന് നൽകേണ്ട തുക കഴിച്ചാലും 2500 ദീനാറെങ്കിലും ലാഭമുണ്ടാകുന്നതായിരിക്കും. ഇങ്ങനെ കിട്ടുന്ന ലാഭം പാവപ്പെട്ട യാത്രക്കാർക്കായി ഉപയോഗിച്ചാൽ കുറെ പേർക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും.
എന്നാൽ തന്നെയും എല്ലാ യാത്രക്കാരെയും ഒരേ നിരക്കിലല്ല കൊണ്ടുപോകുന്നതെന്നും തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇളവ് നൽകുന്നുണ്ടെന്നും സംഘടനകൾ വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവിടാത്തത് സംശയങ്ങൾക്കിട നൽകുന്നതായി വിമർശകർ ആരോപിക്കുന്നുണ്ട്. ചാർട്ടേഡ് വിമാനങ്ങൾ നാട്ടിൽനിന്ന് തിരിച്ചുവരുമ്പോൾ ചരക്ക് കയറ്റുന്നുണ്ടെന്നതും പരസ്യമായ രഹസ്യമാണ് എന്നതും ഓർക്കണം. ഈ ഇനത്തിൽ നല്ലൊരു തുക ഏജൻസികൾക്ക് ലഭിക്കുന്നുമുണ്ട്.
അത്തരം ഒരു സാഹചര്യത്തിൽ ഒരുതവണ ചരക്ക് കൊണ്ടുവരുന്നതിന് അഞ്ചുലക്ഷം രൂപ വരെയാണ് ഏജൻസികൾക്ക് കിട്ടുന്നതെന്നാണ് വിവരം. അതായത് ഏകദേശം 2500 ദീനാർ എന്ന നിറക്കാണ്. അങ്ങനെ ചാർേട്ടഡ് വിമാനം ഒരുക്കുന്നവരുടെ ലാഭം വീണ്ടും കൂടുകയും ചെയ്യും. ഇതിലും കുറഞ്ഞ നിരക്കിൽ ചാർേട്ടഡ് വിമാനം ഒരുക്കുന്നവരും പിന്നാമ്പുറത്ത് ഇത്തരം ഇടപാടുകളിലുടെ ലാഭമുണ്ടാക്കുന്നതായി വിമർശനമുണ്ട് എന്നതാണ്.
https://www.facebook.com/Malayalivartha