മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ ക്രൂര പീഡനം; മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്നു, പ്രവാസി യുവതിക്ക് നേരിടേണ്ടി വന്നത്....
പ്രവാസലോകത്തെ മസ്സാജ് സെന്ററുകൾ പീഡന കേന്ദ്രങ്ങളാകുന്ന വാർത്തകൾ അനവധി പുറത്തേക്ക് വന്നതാണ്. അത്തരം കേന്ദ്രങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവർ മൂലമാണ് ഈ വാർത്തകൾ പുറത്തേക്ക് വരുന്നത്. ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നു. ഇപ്പോഴിതാ അതാർഫാത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. 15 വയസ്സുള്ള ബംഗ്ലദേശ് സ്വദേശിയായ പെൺകുട്ടിയെ ചതിച്ച് ദുബായിൽ എത്തിക്കുകയും മസാജ് സെന്ററിൽ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോടതി ശിക്ഷ വിധിച്ചു.
36 വയസ്സുള്ള ബംഗ്ലദേശ് പൗരന് എട്ടു വർഷംത്തെ തടവാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത് (പീഡനം: മൂന്നു വർഷം, മനുഷ്യക്കടത്ത്: അഞ്ചു വർഷം). ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യുന്നതായിരിക്കും. സോഡയിൽ മദ്യം കലർത്തി പെൺകുട്ടിക്ക് നൽകിയാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അമ്മായി ആണ് ഇവരെ യുഎഇയിൽ കൊണ്ടുവന്നത് പോലും. ഇതേതുടർന്ന് മസാജ് സെന്ററിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ വീട്ടുതടങ്കലിൽ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത് എന്നാണ് പെൺകുട്ടി പറഞ്ഞത്. 'അയാൾക്ക് എന്നോട് സ്നേഹമാണെന്ന് പറഞ്ഞു. എന്നാൽ അയാളുമായി ബന്ധത്തിന് എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിർബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതിൽ മദ്യം ചേർത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലൻസ് നഷ്ടമാകാൻ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. പിന്നീട് ഞാൻ എണിക്കുമ്പോൾ അയാളുടെ മുറിയിലാണ്’– എന്നും ഇരയായ പെൺകുട്ടി മൊഴിയിൽ പറയുകയുണ്ടായി.
ഏറെ വൈകിയാണ് 36 വയസ്സുള്ള ബംഗ്ലദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇയാളുമായി തുടർന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അയാൾക്കൊപ്പം നിൽക്കുകയും ചെയ്താൽ പഠിക്കാൻ ആവശ്യമായ പണം അയാൾ നൽകുമെന്നും അമ്മായി പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തി. എന്നാൽ ഒരു മാസത്തിനുശേഷം അമ്മായിയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ സമയത്താണ് ഇരയായ പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെട്ടത് പോലും. പ്രതിയായ ബംഗ്ലദേശ് പൗരൻ തന്നെ മസാജ് സെന്ററിൽ ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടി പറയുകയുണ്ടായി. അയാൾ ഭക്ഷണവും വെള്ളവും നൽകാതെ കഷ്ടപ്പെടുത്തിയതായി പെൺകുട്ടി വെളിപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
ഇതേതുടർന്ന് അമ്മായി ജയിലിൽ ആയ ശേഷം 2019 ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയെയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോകുകയുണ്ടായി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെൺകുട്ടി പരിചയപ്പെടുകയുണ്ടായി. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തതോടെ, ആ സ്വദേശി യുവതിയാണ് പെൺകുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. ഇതേതുടർന്ന് അൽ ഖ്വയ്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. ദുബായ് പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha