താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്ക്ക്? പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകൾ പുറത്തേക്ക്
താഴത്തങ്ങാടിയിലെ കൊടും ക്രൂരൻ ബിലാൽ ജയിലിൽ നിന്നു പുറത്തേയ്‌ക്കെന്നു സൂചന. പ്രതിയ്ക്കു മാനസിക രോഗമാണെന്ന പ്രതിഭാഗം വാദം കോടതിയും അംഗീകരിച്ചെന്ന സൂചനകളാണ് പുറത്തു വരുന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ ഓരോന്നായി അംഗീകരിച്ച കോടതിയുടെ നീക്കങ്ങൾ പരിശോധിക്കുമ്പോൾ ദമ്പതിമാരെ അതിക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കൊടും ക്രൂരനായ കുറ്റവാളി ജയിലിനു പുറത്തേയ്ക്കു തന്നെ എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
കേസിലെ പ്രതിയായ താഴത്തങ്ങാടി വേളൂർ പാറപ്പാടം മാലിയിൽ പറമ്പിൽ മുഹമ്മദ് ബിലാലി(23)ന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾക്കൊപ്പം നിൽക്കുന്ന സമീപമാണ് ഇന്ന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് സ്വീകരിച്ചത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. യാതൊരു മാനുഷിക പരിഗണനയും ഇല്ലാതെ കൊടും ക്രൂരമായ കൊലപാതകം നടത്തിയ പ്രതിയ്ക്ക് മാനസിക രോഗമാണ് എന്ന വാദമാണ് ഇപ്പോൾ കോടതി പാതി അംഗീകരിച്ചിരിക്കുന്നത്.
പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഇപ്പോൾ പ്രതിയുടെ ജയിലിലെ പെരുമാറ്റം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രതിയുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ ജയിൽ അധികൃതർക്കാണ് കോടതി ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച കേസ് പരിഗണിച്ച് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യെ ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും, ഭർത്താവ് സാലിയെ(65) ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്. നേരത്തെ പ്രതിയുടെ മാനസിക നില ഡോക്ടർ പരിശോധിക്കണമെന്നു കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി തന്റെ വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്.
ബിലാൽ നേരത്തെ തന്നെ മാനസിക രോഗത്തിനു ചികിത്സ നേടിയിട്ടുള്ള ആളാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതു സംബന്ധിച്ചുള്ള രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. ഇത്തരത്തിലുള്ള ഒരാളുടെ മാനസിക നില പരിശോധിക്കാൻ ഏതെങ്കിലും ഒരു ഡോക്ടറെ മാത്രം ഉപയോഗിച്ചാൽ പോരെന്നും, മെഡിക്കൽ ബോർഡ് തന്നെ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇത് കൂടാതെ പ്രതിയുടെ നിലവിലെ മാനസിക നില എന്താണെന്നും നിലവിൽ ഇയാൾ ജയിലിൽ പെരുമാറുന്നത് എങ്ങിനെയാണ് എന്നു ജയിൽ അധികൃതരുടെ വിശദമായ റിപ്പോർട്ടും പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.
ഇത് അനുസരിച്ചാണ് കോടതി പ്രതി നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം ജില്ലാ ജയിൽ അധികൃതരോടു പ്രതി ബിലാലിന്റെ നിലവിലുള്ള മാനസിക നിലയും, നിലവിലെ പെരുമാറ്റവും സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നേരിൽ കാണാൻ അനുവദിക്കണമെന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതിയുടെ പിതാവിനും ഇയാളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്നും പ്രതി ഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ആറിനു കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha