ഓരോ ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്ക്; സൗദിയിൽ കോവിഡ് രോഗികൾ രണ്ട് ലക്ഷ്യത്തിലേക്ക്, ആകെ വൈറസ് ബാധിതരുടെ എണ്ണം 2,01,801 ആയി ഉയരുകയുണ്ടായി
സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച 4193 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,01,801 ആയി ഉയരുകയുണ്ടായി. രോഗം ബാധിച്ച് 50 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1802 ആയി ഉയര്ന്നത് അറബ് രാഷ്ട്രങ്ങളെ ഞെട്ടലിൽ ആഴ്ത്തി. എന്നാൽ 24 മണിക്കൂറിൽ 2945 പേർക്ക് രോഗമുക്തിയുണ്ടായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,40,614 ആയി ഉയർന്നത് നേരിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം 59,385 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ഇതിൽ 2291 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,927 കോവിഡ് ടെസ്റ്റുകൾ രാജ്യവ്യാപകമായി നടക്കുകയുണ്ടായി. അതോടൊപ്പം തന്നെ ഇതുവരെ 1,771,628 പി.സി.ആർ ടെസ്റ്റുകളാണ് നടന്നത്. വെള്ളിയാഴ്ച റിയാദ് (25), ജിദ്ദ (8), മക്ക (3), ഹുഫൂഫ് (6), ത്വാഇഫ് (1), അൽമുബറസ് (2), ബുറൈദ (1), അബഹ (1), മഹായിൽ (1), അൽഅയൂൺ (2) എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ മരണ സംഖ്യ 510 ആയി ഉയർന്നു. മക്കയിൽ 432ഉം റിയാദിൽ 410ഉം ആണ് മരണസംഖ്യ എന്നത്. സൗദിയിൽ ചെറുതും വലുതുമായ 198 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.
https://www.facebook.com/Malayalivartha