രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികൾ; 937 കോവിഡ് കോൾസെന്ററിൽ സ്വീകരിച്ചത് 10 ദശലക്ഷം കോളുകൾ

കൊറോണ വ്യാപനത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് സൗദി അറേബ്യയാണ് മുൻപന്തിയിൽ നിൽക്കുന്നത്. വ്യാപനതോതിലും മരണം രേഖപ്പെടുത്തിയതിലും സൗദി ഏവരെയും ആശങ്കപ്പെടുത്തുകയാണ്. പ്രത്യേകിച്ച് പ്രവാസികളെ മാനസികമായും ദുരിതത്തിലാകുകയുണ്ടായി. ലഭ്യമാകുന്ന കണക്കനുസരിച്ച് രണ്ട് ലക്ഷം രോഗികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാലിതാ സഹായമഭ്യർത്ഥിച്ച് പ്രവാസികൾ ഉൾപ്പടെ വിളിച്ചവരുടെ കണക്ക് പുറത്ത്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ 937 കോൾസെന്റർ സേവന കേന്ദ്രത്തിൽ ഇതുവരെ 10 ദശലക്ഷത്തിലധികം കോളുകൾ ലഭിച്ചതായി അധികൃതരാണ് അറിയിച്ചത്. ആഴ്ചയിൽ ശരാശരി 580,000 അന്വേഷണങ്ങൾ വരുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുകയാണ്. ജൂൺ മാസത്തിൽ മാത്രം കേന്ദ്രത്തിന് 2.98 ദശലക്ഷം കോളുകൾ ലഭിച്ചു.
അതേസമയം ഇതിൽ 387,396 പൊതുവായ അന്വേഷണങ്ങൾ,120,356 അപ്പോയിന്റ്മെന്റ് ബുക്കിങ്, 277,172 കൊറോണ വൈറസ് അന്വേഷണങ്ങൾ, 284,196 റിപ്പോർട്ടുകൾ, 855,137 മെഡിക്കൽ കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടുന്നുണ്ട്. ആയതിനാൽ 937 കേന്ദ്രത്തിനായി വാട്‌സ്ആപ്പ് സേവനം ആരംഭിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.. ആദ്യ ഘട്ടത്തിൽ 920005937 ഈ നമ്പർ വഴി ചാറ്റിങ് സൗകര്യം ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha























