ഇന്ത്യയുടെ ആ നേട്ടം കണ്ടെത്തി യുഎഇ; കൊവിഡ്-19 പ്രതിരോധ വാക്സിൻ ഗവേഷണത്തിൽ നിര്‍ണായക കണ്ടെത്തൽ, ഇന്ത്യയുടെ ബിസിജി വാക്സിന് കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് യുഎഇയുടെ പഠനം
കൊവിഡ്-19 പ്രതിരോധ വാക്സിൻ ഗവേഷണത്തിൽ നിര്‍ണായക കണ്ടെത്തലുമായി യുഎഇ. കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ ബിസിജി വാക്സിന് കഴിയുമെന്ന് യുഎഇയിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. യുഎഇയില എമിറേറ്റ്സ് ഇൻ്റര്‍നാഷണൽ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ നടത്തിയ പഠനത്തിലാണ് ബിസിജി വാക്സിന് കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് തെളിഞ്ഞതെന്നാണ് മെഡ്‍ര്‍ക്സിവ് എന്ന ഓപ്പൺ ആക്സസ് സെര്‍വറിൽ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് തന്നെ.
അതേസമയം മാര്‍ച്ചിലാണ് യുഎഇ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ ബിസിജി വാക്സിൻ്റെ ഗവേഷണം ആരംഭിച്ചത്. മാര്‍ച്ച് അവസാനം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ബിസിജി ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്ക്ക് നടത്തിയിരുന്നതായി ഗവേഷകർ പറയുന്നു. ജൂൺ അവസാനം ഇവര്‍ക്ക് കൊവിഡ് ആര്‍ടി - പിസിആര്‍ പരിശോധനയും നടത്തിയിരുന്നു. ഈ പഠനത്തിലാണ് വാക്സിൻ്റെ ഫലപ്രാപ്തി തെളിഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതേതുടർന്ന് വോളൻ്റിയര്‍മാരെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പഠനം നടത്തിയത് തന്നെ. പഠനത്തിൽ പങ്കെടുത്ത 71 പേര്‍ക്ക് ബിസിജി വാക്സിൻ കുത്തിവെയ്പ്പെടുത്തു. 209 പേര്‍ക്ക് വാക്സിൻ നല്‍കിയിരുന്നില്ല. എന്നാൽ മൂന്ന് മാസത്തിനു ശേഷം പരിശോധന നടത്തിയപ്പോള്‍ വാക്സിൻ നല്‍കിയ വിഭാഗത്തിൽ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല എന്നതാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വാക്സിൻ നല്‍കാതിരുന്നവരിൽ 18 പേര്‍ കൊവിഡ് പോസിറ്റീവായിരുന്നു. വാക്സിൻ നല്‍കാതിരുന്നവരിൽ 8.6 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ വാക്സിൻ നല്‍കിയവരിൽ കൊവിഡ് ബാധിച്ചവരുടെ നിരക്ക് പൂജ്യം ശതമാനമാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ പഠനം ഇതുവരെ പിയര്‍ റിവ്യൂ നടത്തി പ്രസിദ്ധീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha