അബോധാവസ്ഥയിൽ അഞ്ച് പ്രവാസിമലയാളികളെ കണ്ടെത്തി; രണ്ടുപേർ മരിച്ചു, മൂന്നുപേർ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുകയാണ്

ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ അഞ്ച് പ്രവാസി മലയാളികളെ കണ്ടെത്തി. എന്നാലിതാ അഞ്ച് മലയാളികളിൽ ഒരാൾ കൂടി മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. ശനിയാഴ്ച രാവിലെ വർക്ഷോപ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് അബോധാവസ്ഥയിൽ ഇവരെ കണ്ടെത്തിയത് തന്നെ. ഇതേതുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിൽ ആദ്യം തന്നെ ഒരാൾ മരിക്കുകയുണ്ടായി. ഇപ്പോഴിതാ അടുത്ത മലയാളിയും മരിച്ചതായുള്ള വാർത്തയാണ് പുറത്തേക്ക് വരുന്നത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. തൃശൂർ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്‍റെ മകൻ രജീബ് (39), വെളമ്പത്ത് സരസന്‍റെ മകൻ ജിൽസു (31) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൂന്നു പേർ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേർ. ശനിയാഴ്ച രാവിലെ വർക്ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha























