കൊറോണ വ്യാപനവും മരണ നിരക്കും ഉയരുന്നു; സൗദി പ്രതിസന്ധിയിലേക്ക്, ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത് 31 പേർ, 24 മണിക്കൂറിനിടെ 1413 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയുമുണ്ടായി

പ്രവാസലോകം കോറോണയെ പ്രതിരോധിച്ചുകൊണ്ട് അതിവേഗം മുന്നേറുമ്പോഴും സൗദിയുടെ അവസ്ഥ പരിതാപകരമാകുന്ന കാഴ്ചയാണ് കാണുന്നത്. സൗദി അറേബ്യയിൽ ശനിയാഴ്ച കൊവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണസംഖ്യ 3369 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1413 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടുകൂടെ ആകെ രോഗബാധിതരുടെ എണ്ണം 297,315 ആയിരിക്കുകയാണ്.
അതേസമയം 1528 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,64,487 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമായി ഉയർന്നിരിക്കുകയാണ്. നിലവിൽ ചികിത്സയിലുള്ള 29,459 പേരിൽ 1,766 പേരുടെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
ഇന്ന് മക്കയിൽ 76 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദമാമിൽ 68ഉം മക്കയിൽ 65ഉം റിയാദിൽ 59ഉം ജിദ്ദയിൽ 57ഉം ജീസാനിൽ 57ഉം ഹാഇലിൽ 55ഉം യാംബുവിൽ 53ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,872 കൊവിഡ് ടെസ്റ്റുകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 42,02,076 ആയിരാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദ് 2, മക്ക 8, ഹുഫൂഫ് 4, മദീന 2, ത്വാഇഫ് 5, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 2, നജ്റാൻ 1, ജീസാൻ 1, ബെയ്ഷ് 1, ഉനൈസ 1, മഹായിൽ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha























