യുഎ ഇയുടെ കോവിഡ്-19വാക്‌സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്; 107 രാജ്യങ്ങളിൽ നിന്ന് 15,000പേരാണ് പങ്കാളികളായത്, കൂടുതൽ സുരക്ഷിതത്വത്തിലേക്ക്

കോവിഡ്-19 വാക്‌സിൻെറ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ എത്തിനിൽക്കുകയാണ് യു.എ.ഇ. ഇതേതുടർന്ന് താമസക്കാരായ 15,000 സന്നദ്ധപ്രവർത്തകർ ഒരു മാസത്തിനുള്ളിൽ തന്നെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യവകുപ്പ്, അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ എന്നിവയുമായി സഹകരിച്ച് ജി 42 ഹെൽത്ത്‌കെയർ നടപ്പാക്കുന്ന മൂന്നാംഘട്ട കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ യു.എ.ഇയിലെ താമസക്കാരായ 107 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിനോടകം തന്നെ പങ്കാളികളായിരിക്കുന്നത്.
അതോടൊപ്പം തന്നെ www.4humanity.ae എന്ന പോർട്ടൽ വഴിയായിരുന്നു രജിസ്േട്രഷനും ഏകോപനവും നടത്തിവന്നിരുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നാഴ്ച പിന്നിട്ടവരിലാണ് രണ്ടാമത്തെ ഡോസ് ഇപ്പോൾ നൽകിവരുന്നത്. ചൈനയിലെ പ്രമുഖ വാക്‌സിൻ നിർമാണ സ്ഥാപനമായ 'സിനോഫാർമ സി.എൻ.ബി.ജി'യുടെ പങ്കാളിത്തത്തോടെയാണ് ജി 42 ഹെൽത്ത് കെയർ കമ്പനി കഴിഞ്ഞ മാസം 16 ന് അബൂദബിയിൽ വാക്‌സിൻ പരീക്ഷണങ്ങൾ ആരംഭിച്ചത്. ഒരു മാസം പൂർത്തിയാവുന്നതിനു മുമ്പേ നിഷ്‌ക്രിയ വാക്‌സിൻ ആദ്യ ഡോസ് സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ സന്നദ്ധപ്രവർത്തകരാണ് രംഗത്തേക്ക് വന്നത്.
ഇവരോടൊപ്പം തന്നെ 140 ഡോക്ടർമാർ, 300 നഴ്സുമാർ, ഒട്ടേറെ അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സപ്പോർട്ട് ഉദ്യോഗസ്ഥർ എന്നിവർ മൂന്നാംഘട്ട വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായിരിക്കുകയാണ്. സന്നദ്ധ പ്രവർത്തകർക്ക് പതിവ് വൈദ്യപരിശോധനകൾക്കു പുറമെ നിഷ്‌ക്രിയ വാക്‌സിൻ പരീക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ആരോഗ്യ പ്രവർത്തകർ നൽകിവരുകയാണ്. വാക്‌സിൻ പരീക്ഷണത്തിന് തയാറായി ഡോസ് സ്വീകരിച്ചവരുടെ സുരക്ഷ നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ആരോഗ്യ വിദഗ്ധർ നൽകുന്നതാണ്. അബൂദബി നാഷനൽ എക്‌സിബിഷൻ സൻെറർ, ഷാർജ എമിറേറ്റിലെ അൽ-ഖറൈൻ ഹെൽത്ത് സൻെറർ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയത് സന്നദ്ധപ്രവർത്തകർക്ക് ഉപകാരപ്രദമാവുകയും ഒപ്പം പരീക്ഷണം സുഗമമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha























