വിമാന സർവീസുകൾ സജീവമായെങ്കിലും സംഭവിക്കുന്നത്; പ്രവാസികളെ പറ്റിച്ച് വിമാനക്കമ്പനികൾ, ആശങ്കകളും ആകുലതകളും ഏറെ, സർവീസുകൾ സജീവമായെങ്കിലും മടക്കം സാധ്യമാകാതെ പ്രവാസികൾ

ഓരോ ഗൾഫ് രാഷ്ട്രങ്ങളും കൃത്യമായ നിബന്ധനകളോടെ ആകാശവാതിലുകൾ തുറന്നുകൊണ്ട് സ്വീകരിച്ചുതുടങ്ങിയെങ്കിലും ആശങ്കകളും ആകുലതകളും ഏറെയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. അങ്ങനെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സജീവമായെങ്കിലും ദോഹയിലേക്കുള്ള മടക്കം സാധ്യമാകാതെ ആശങ്കയിൽ കഴിയുന്ന പ്രവാസികൾ ഏറെ ആശങ്കാകുലരാണ്. ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിച്ചിരുന്നത്. ഇതേതുടർന്ന് ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾക്കാണ് സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ കരാർ പ്രകാരം ഇൻഡിഗോ ചൊവ്വാഴ്ച തന്നെ സർവീസ് തുടങ്ങിയെങ്കിലും ബുധനാഴ്ച വൈകിട്ട് മുതൽ മാത്രമാണ് ഖത്തർ എയർവേയ്‌സിന് സർവീസ് തുടങ്ങാനായത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ ഇന്ന് ആരംഭിക്കുന്നതാണ്. ഖത്തർ എയർവേയ്‌സ് ചൊവ്വാഴ്ചത്തെയും ബുധനാഴ്ച ഉച്ചവരെയുമുള്ള കൊച്ചി, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കിയ ശേഷമാണ് ഇന്നലെ വൈകിട്ട് മുതൽ സർവീസ് തുടങ്ങിയത് തന്നെ.അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ പ്രവാസികൾക്ക് മാത്രമാണ് തിരികെ വരാൻ കഴിയുക, എന്നതിനാൽ മടക്കയാത്ര സാധിക്കാത്ത പ്രവാസികളും ഏറെപേരുണ്ട് എന്നത് വ്യക്തമാണ്.
എന്നാൽ ഹോട്ടൽ ക്വാറന്റീൻ നിർദേശിച്ചിട്ടുള്ളവർക്ക് വിമാനയാത്രയ്ക്ക് ഹോട്ടൽ ബുക്കിങ് രേഖയും നിർബന്ധമാണ്. ഹോട്ടലുകളിലെ മുറി ലഭ്യത കുറവ് മൂലം യാത്രാ തീയതികളിൽ തന്നെ ബുക്കിങ് നടത്താൻ കഴിയാത്തതിനാൽ യാത്ര തടസപ്പെടുന്നവരും കുറവല്ല എന്നതാണ്.
ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ മുഖേന മാത്രമേ ഹോട്ടൽ ബുക്കിങ് നടത്താൻ സാധിക്കൂ. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും 55 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് ഹോം ക്വാറന്റീൻ അനുവദിക്കുന്നത്.
ഇതേതുടർന്ന് മന്ത്രാലയത്തിന്റെ റീ എൻട്രി പെർമിറ്റിൽ ക്വാറന്റീനിൽ കഴിയേണ്ടത് എവിടെയാണെന്നത് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ മാസം 31 വരെയാണ് എയർ ബബിൾ കരാർ കാലാവധി എന്നതിനാൽ അതിനുള്ളിൽ തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ കഴിയുന്നത് എങ്കിലും അത് എത്രത്തോളം പ്രവർത്തികമാകും എന്നതിൽ സംശയം നിലനിൽക്കുന്നു.
https://www.facebook.com/Malayalivartha
























