പ്രവാസികളും മടക്കം; ചില സർവീസുകൾ റദ്ധാക്കി, എയർബബിൾ കരാർ പ്രകാരമുള്ള ചില സർവീസുകൾ ഖത്തർ എയർവേസ് റദ്ദാക്കി

ഖരിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസമാണ് എയർ ബബിൾ എന്ന കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പാടാക്കിയത്. ഇത്തരത്തിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബിൾ കരാർ പ്രകാരമുള്ള ചില സർവീസുകൾ ഖത്തർ എയർവേസ് റദ്ദാക്കിയാതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ബുധനാഴ്ചത്തെ വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേയ്സിനും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള എയർബബിൾ ധാരണാപത്രം 18 മുതലാണ് നിലവിൽ വന്നത് തന്നെ. ഇതേതുടർന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് കരാർ ഒപ്പുവെച്ചത്. ഇതുപ്രകാരംആഗസ്റ്റ് 18 മുതൽ 31വരെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിവിധ സർവീസുകൾക്കുള്ള ബുക്കിങ് ഖത്തർ എയർവേയ്സ് ആരംഭിക്കുകയായിരുന്നു. ദോഹയിൽ നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തുമെന്നാണ് ഖത്തർ എയർവേയ്സ് അറിയിച്ചിരുന്നത്.
ഇതേതുടർന്ന് അഹ്മദാബാദ്, അമൃത്സർ, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്. മറ്റെല്ലാ സർവീസുകളെ പോലെ തന്നെ ഖത്തർ എയർവേയ്സിൽ വരാൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം നിർബന്ധമാണ്. റദ്ദാക്കിയ സർവീസുകളിലേക്കായി ടെസ്റ്റ് നടത്തിയവർക്ക് ആ ഇനത്തിലുള്ള പണം നഷ്ടമാകുന്ന സ്ഥിതിയാണ് ഉരുവായിരിക്കുന്നത്. അതേ സമയം 18ലെ ഇൻഡിഗോ വിമാനം കേരളത്തിൽ നിന്നുള്ള യാത്രക്കാരുമായി ദോഹയിൽ എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























