കുവൈത്തില്‍ നിന്നും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരൻ ഒരുങ്ങുന്നത് നിരവധി യാത്രക്കാർ; സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ അനുസരിച്ച് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 35,000 ത്തോളം ഇന്ത്യക്കാർ സ്വദേശത്തേക്ക് മടങ്ങും

കുവൈത്തില്‍ നിന്നും അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരൻ ഒരുങ്ങുന്നത് നിരവധി യാത്രക്കാർ. തിരിച്ച വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ . അടുത്ത രണ്ടാഴ്ചക്കുള്ളില്‍ 35,000 ത്തോളം ഇന്ത്യക്കാരാണ് സ്വദേശത്തേക്ക് മടങ്ങുക .കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് ശേഷമുള്ള രണ്ടാം ഘട്ടം ഓഗസ്റ്റ് 18 മുതല്‍ ആരംഭിച്ചതോടെ പ്രതിദിനം ആയിരം യാത്രക്കാര്‍ എന്ന മുന്‍ ധാരണ മാറ്റി പ്രതിദിനം 2500 പേരാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുവാൻ ഒരുങ്ങുന്നത്.
ഓഗസ്റ്റ് 18 മുതല്‍ 31 വരെയുള്ള കാലയളവില്‍ 160 വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കാന്‍ ഡി ജി സി എ അനുമതി നല്‍കി . പ്രതിദിനം 2,500 യാത്രക്കാരില്‍ 1,250 യാത്രക്കാരെ കുവൈത്ത് ദേശീയ വിമാന കമ്പനികളും, 1,250. യാത്രക്കാരെ ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത്. എയര്‍ ഇന്ത്യ , എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ,ഇന്‍ഡിഗോ ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.ഓഗസ്റ്റ് 18 മുതല്‍ ഇന്ത്യയില്‍ അമൃത്‌സര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതനുസരിച്ചു പുറപ്പെട്ടത്.
കുവൈത്തില്‍ 2020ന്റെ തുടക്കം മുതല്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് കുടുംബ വിസയിലേക്ക് മാറ്റാന്‍ ഇനി അനുവദിക്കില്ല.ഇതു സംബന്ധിച്ച ആഭ്യന്തര മന്ത്രാലയ ഉത്തരവ് ബന്ധപ്പെട്ട താമസ കുടിയേറ്റ വിഭാഗത്തിന് കൈമാറിയതായും സര്‍ക്കാര്‍ വക്താവ് അറിയിക്കുകയും ചെയ്തു . കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസയിലെത്തിയവരുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. എന്നാൽ ഇവരുടെ വിസ മാറ്റം അനുവദിക്കുന്നതല്ലെന്നും വക്താവ് വ്യക്തമാക്കി.രാജ്യത്തു തുടരുന്ന സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിസ നിയമത്തില്‍ കാര്യമായ നവീകരണത്തിന് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തു തുടരുന്ന വിദേശികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ സന്ദര്‍ശന വിസയില്‍ രാജ്യത്തു കൊണ്ടു വന്ന ശേക്ഷം കുടുംബ ആശ്രിത വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം നിൽക്കുകയാണ്.
https://www.facebook.com/Malayalivartha
























