സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വിലക്ക്; ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ, താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ!

കോറോണയെ അതിവേഗം പൊരുതുന്ന അറബ് രാഷ്ട്രങ്ങളിൽ ഒന്നാണ് യുഎഇ. ആയതിനാൽ തന്നെയാണ് എല്ലാ വിസക്കാർക്കും ഘട്ടം ഘട്ടമായി അനുമതി നൽകി വരുന്നതും. എന്നാൽ നയങ്ങൾ പല സമയങ്ങളിലും അപലതായി മാറുകയാണ്. ഇതിൽ ആകെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ. ഇപ്പോഴിതാ സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല മുന്നറിയിപ്പുമായി അധികൃതർ. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായിട്ടാണ് റിപ്പോർട്ട്. ഇത്തരത്തിൽ അബുദാബി വിമാനത്താവളം വഴി സന്ദർശക വീസക്കാർക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനോടകം എത്തിച്ചേർന്ന തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് സന്ദർശക വീസയിൽ അബുദാബിയിലേയ്ക്ക് വരാൻ തുനിഞ്ഞ വിദ്യാർഥിയടക്കം ഒട്ടേറെ പേരെ വിമാനത്തിൽ നിന്ന് അവസാന നിമിഷം തിരിച്ചയയ്ക്കുകയുണ്ടായി.
അതേസമയം ഇന്നലെ രാത്രി 1.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാർക്കാണ് അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നത് എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായി സന്ദർശക വീസയ്ക്കായി കത്ത് നിൽക്കുന്നവരും ഇതിനോടകം തന്നെ എത്തിച്ചേർന്നതിന് ശേഷം തിരികെ മടങ്ങേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചേർന്ന് എമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം വിദ്യാർഥിയടക്കമുള്ള യാത്രക്കാർ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു. ഒടുവിൽ പറന്നുയരാൻ സമയമായപ്പോഴേയ്ക്കും സന്ദർശക വീസക്കാർക്ക് അബുദാബിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് വിമാന അധികൃതർ അറിയിപ്പ് നൽകുകയായിരുന്നു.
കൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗണിൽ നിർത്തലാക്കിയ യുഎഇ സന്ദർശക വീസ പുനരാരംഭിച്ചപ്പോൾ മറ്റു പല രാജ്യങ്ങളിൽ നിന്നും സന്ദർശക വീസക്കാർ യുഎഇയിലെത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് അനുവദിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് സന്ദർശക വീസയിൽ വരാൻ ശ്രമിച്ചവരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു. ഇതുസംബന്ധമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ത്യൻ ആഭ്യന്ത്ര മന്ത്രാലയം പ്രവേശനാനുമതി നൽകുകയാണ് ചെയ്തത്.
എന്നാൽ കോവിഡ് തുടങ്ങിയ ശേഷം ഒാഗസ്റ്റ് 12നാണ് കേരളത്തിൽ നിന്ന് സന്ദർശക വീസക്കാർ യുഎഇയിലെത്തിയത് തന്നെ. ഇതേസമയം യുഎഇയിലേയ്ക്ക് സന്ദർശക വീസയിൽ വരുന്നവരിൽ ഭൂരിഭാഗവും തൊഴിൽത്തേടിയാണ് എത്തുന്നത്. ജോലി അന്വേഷിച്ചെത്തി കോവിഡ് 19 ലോക് ഡൗൺ കാരണം ഭക്ഷണത്തിനും മറ്റും പണമില്ലാതെ ദുരിതത്തിലാവുകയും ചെയ്ത ആയിരങ്ങളെ ഇന്ത്യൻ അധികൃതരും സന്നദ്ധ സംഘടനകളും മറ്റും ചേർന്നാണ് നാട്ടിലേയ്ക്ക് തിരിച്ചയച്ചത് തന്നെ. ആയതിനാൽ ഇത്തരമൊരു അവസ്ഥ വീണ്ടും ഉണ്ടാകാതെ നോക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























