കോറോണയെ കണ്ടെത്താൻ പുതിയ മാർഗം; വെറും 30 മുതൽ 60 സെക്കൻഡുകൾക്കകം കോവിഡ് പരിശോധിച്ചറിയും, ഈ സംവിധാനം ലഭ്യമാകുന്ന ആദ്യ രാജ്യമായി മാറുന്നു യുഎഇ

ഇസ്രയേലുമായി പുതുബന്ധം സ്ഥാപിച്ചതായുള്ള വാർത്തകൾക്ക് പുറമെ യുഎഇ എത്തി. കോറോണയെ തുടച്ചുനീക്കുന്നതിനായി അതിവേഗം മുന്നോട്ട് നീങ്ങുന്ന യുഎഇ ഇതാ പുതിയ നീക്കവുമായി മുന്നോട്ട്. വെറും 30 മുതൽ 60 സെക്കൻഡുകൾക്കകം കോവിഡ് പരിശോധിച്ചറിയാനുള്ള സംവിധാനവുമായി യുഎഇ രംഗത്ത് എത്തുകയുണ്ടായി. ഇസ്രയേൽ കമ്പനിയായ നാനൊസെന്റുമായി സഹകരിച്ചാണ് കോവിഡ് പരിശോധനയിൽ വിപ്ലവകരമായ മാറ്റത്തിനു യുഎഇ കൈകോർത്തത് തന്നെ. ഇസ്രയേലിനു പുറത്ത് ഈ സംവിധാനം ലഭ്യമാകുന്ന ആദ്യ രാജ്യം കൂടിയാകുകയാണ് യുഎഇ. വിഡിയോ കോൺഫറൻസ് വഴി യുഎഇയും ഇസ്രയേലും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ തന്നെ ഇസ്രായേൽ ഇത്തരം രീതി കണ്ടുപിടിച്ചതായുള്ള വാർത്തകൾ പുറത്തുവിടുകയുണ്ടായി. ഇതേതുടർന്ന് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ യുഎഇയുടെ ജി42 ഹെൽത്ത് കെയറും ഇസ്രയേലിന്റെ നാനോസെന്റും ഒപ്പുവയ്ക്കുകയായിരുന്നു. മൂക്കിലൂടെ പുറത്തുവിടുന്ന വായുവിനെ ഒരു പ്രത്യേക ബാഗിൽ ശേഖരിച്ചാണ് പരിശോധന തുടങ്ങുന്നത്. സെൻസർ ബാഗുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിമിഷനേരം കൊണ്ട് ഫലം ലഭിക്കുന്നതുമാണ്. എസ്എംഎസ് ആയി വിവരം ഉപഭോക്താക്കൾക്കു കൈമാറുകയും ചെയ്യും. സെപ്റ്റംബർ മുതൽ യുഎഇയിൽ ഈ രീതി വ്യാപകമാക്കാനാണു തീരുമാനമെന്ന് ജി42 ഹെൽത്ത് കെയർ സിഇഒ ആഷിഷ് കോഷി വ്യക്തമാക്കി. കര, നാവിക, വ്യോമ കവാടങ്ങളിലായിരിക്കും ഇവ തുടക്കത്തിൽ ലഭ്യമാക്കുന്നത്.
അതേസമയം അബുദാബിയിലേക്കു കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഗന്തൂത്തിലെ പ്രവേശന കവാടത്തിലും ഇവ ലഭ്യമാക്കിയാൽ നിമിഷ നേരംകൊണ്ട് നൂറുകണക്കിന് ആളുകളെ പരിശോധിക്കാമെന്നും സൂചിപ്പിക്കുകയായിരുന്നു. ഇതുവഴി പണവും സമയവും ലാഭിക്കാനും തിരക്കും കുറയ്ക്കാനും സാധിക്കും സ്കൂൾ തുറക്കുന്ന സമയമായതിനാൽ ആയിരക്കണക്കിന് വിദ്യാർഥികളെ കുറഞ്ഞ സമയംകൊണ്ട് പരിശോധിക്കാനും ഇതുവഴി സാധിക്കുന്നതാണ്. റാപ്പിഡ്, പിസിആർ ടെസ്റ്റുകളെ പോലെ സ്രവങ്ങളെടുത്ത് പരിശോധിക്കേണ്ടതില്ല. ഇതര പരിശോധനകളെ അപേക്ഷിച്ച് ചെലവും കുറവാണ് എന്നതാണ് മറ്റുള്ളവയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























