യുഎഇയിൽ പ്രവേശിക്കാൻ നിർബന്ധമായും ഈ അനുവാദം വാങ്ങിയിരിക്കണം; താമസ വീസയുള്ളവർക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതർ, ആറ് മാസത്തിൽക്കൂടുതലായി കഴിയുന്നവരാണെങ്കിലും തിരിച്ചുവരാമെന്ന് അൽ മർറി

പ്രവാസികളുടെ മടക്കം തീരാ ആശങ്കകൾ സൃഷ്ടിക്കുകയാണ്. അധികൃതരുടെ മരുന്ന് നയവും പ്രവാസികളെ വല്ലാതെ വലയ്ക്കുന്നു. അവസാന നിമിഷം പോലും യാത്ര രാധക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സാധുതയുള്ള ദുബായ് താമസ വീസയുള്ളവർക്ക് യുഎഇയിലെ ഏത് രാജ്യാന്തര വിമാനത്താവളങ്ങളിലും വന്നിറങ്ങാമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സി (ജിഡിആർഎഫ്എ)യിൽ നിന്ന് നിർബന്ധമായും അനുവാദം വാങ്ങിയിരിക്കണം എന്നതാണ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ ഈ അനുമതി ഉറപ്പാക്കണമെന്നും അവർ അറിയിക്കുകയുണ്ടായി.
അതേസമയം ഇന്നലെ നടന്ന ചോദ്യോത്തര വേളയിലാണ് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ജനങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്തത്. ദുബായ് താമസ വീസക്കാർക്ക് രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ ഏതിൽ വേണമെങ്കിലും വന്നിറങ്ങാനുള്ള അനുവാദം ഉണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു. ദുബായിയോ അബുദാബിയോ ആയിക്കോട്ടെ, ജിഡിആർഎഫ്എ ഇതിനുള്ള അനുവാദം നൽകിവരുന്നു.
അതോടൊപ്പം തന്നെ ദുബായ് അടക്കം ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവരും വിമാനം കയറും മുൻപ് കോവിഡ്–19 നെഗറ്റീവാണെന്ന റിപോർട് നിര്ബന്ധമായും ഹാജരാക്കണം. ദുബായിൽ നടക്കുന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിൽ വരുന്നവർക്ക് ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ പോകാവുന്നതാണ്. പോസിറ്റീവാണെങ്കിൽ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതുകൂടാതെ, അൽ ഹൊസൻ ആപ് ഡൗൺലോഡ് ചെയ്തിരിക്കേണ്ടതുമാണ്. എന്നാൽ മറ്റു വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവർക്കുള്ള നിയമം വ്യത്യസ്തമാണ്. ദുബായിലെത്തുന്ന മറ്റു ആറു എമിറേറ്റുകാർക്കൂം 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























