പ്രവാസികളെ വലച്ച് കുവൈറ്റും സൗദിയും; പൊറുതിമുട്ടി യുവാക്കളും, സൗദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കരണത്തിലേക്ക്

സ്വദേശവത്കരണം കടുപ്പിച്ചിരിക്കുകയാണ് പ്രവാസലോകം. ഒമാൻ, കുവൈറ്റ് സൗദി എന്നീ ഗൾഫ് രാഷ്ട്രങ്ങളാണ് സ്വദേശിവത്കരണത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇത് ഒട്ടേറെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. സർക്കാർ മേഖലകൾ പോലും ഏകദേശം സ്വദേശവത്കരണത്തിന്റെ വക്കിൽ നിൽക്കുമ്പോൾ ഇതാ സൗദിയുടെ അടുത്ത നീക്കം. സൗദിയില്‍ സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍ക്കാൻ നീക്കം. സ്വകാര്യ സ്ഥാപനങ്ങളില്‍ അഞ്ച് എഞ്ചിനീയര്‍മാരോ അതില്‍ കൂടുതലോ തൊഴിലെടുക്കുന്നുവെങ്കില്‍ അതിന്റെ ഇരുപത് ശതമാനം സൗദി എഞ്ചിനീയര്‍ ആയിരിക്കണം എന്നതാണ് നടപടി.
അതായത് സ്വകാര്യ മേഖലകളിലെ എഞ്ചിനീയറിങ് പ്രഫഷനുകള്‍ ഇരുപത് ശതമാനം സ്വദേശിവത്കരിക്കുവാനാണ് മാനവ വിഭവ ശേഷി മന്ത്രാലയം മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ റാജിഹി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതേതുടർന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സഹകരണത്തോടെ സൗദിയുടെ വിവിധ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനവും എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിലൂടെ യോഗ്യരായ സൗദി യുവതീ യുവാക്കള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സൗദി സര്‍ക്കാര്‍ ഊന്നൽ നൽകുന്ന ലക്ഷ്യം എന്നത്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് പ്രോത്സാഹജനകവും ഉചിതവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുവാനും ഇവർ ലക്ഷ്യമിടുകയാണ്. സ്വകാര്യമേഖലയുടെ വികസനത്തിനും മുന്നേറ്റത്തിനും അതിന്റെ തീരുമാനങ്ങളില്‍ സൗദി പൗരന്മാരുടെ ചിന്തയും പങ്കാളിത്തത്തിനും ഉറപ്പുനല്‍കണം. ആയതിനാൽ തന്നെ എഞ്ചിനീയറിങ് മേഖല സ്വകാര്യ വല്‍കരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം അഞ്ചോ അതില്‍ കൂടുതലോ എഞ്ചിനീയര്‍മാരുള്ള എല്ലാ സ്വകാര്യമേഖ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട് അതിന്റെ നാനാവശങ്ങളും യുക്തിയും പ്രയോഗികവല്‍ക്കരണവും വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിന്റെ തീരുമാനത്തോടൊപ്പം മന്ത്രാലയം പുറത്തിറക്കുകയും ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























