ഇനി രണ്ടാം വരവ് ഉണ്ടാകാം...പ്രഖ്യാപനവുമായി യുഎഇ; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്, കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്

ഏറെ ദിവസങ്ങൾ യുഎഇ ആശ്വാസത്തിൽ കഴിയുകയായിരുന്നു. കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വളരെ ചുരുക്കം പേരിൽ മാത്രം. മരണം റിപ്പോർട്ട് ചെയ്യപ്പെടാത്ത അനേകം ദിനങ്ങൾ. ഇന്നലെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തതും ഈ അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിരക്ക് തന്നെയായിരുന്നു. എന്നാലിതാ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസിയാണ് ഞായറാഴ്ച അബുദാബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക ഇത് പങ്കുവെച്ചത്.
കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചില്ലെങ്കില്‍ യുഎഇ ജനത രോഗത്തിന്റെ രണ്ടാം വ്യാപനത്തിന്റെ വക്കിലാണ്. രോഗവ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാസ്‍ക് ഉപയോഗത്തിലും സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നിര്‍ദേശം നൽകുന്നത്. അതേസമയം വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലെ സ്ഥിരതാമസക്കാര്‍ മടങ്ങിയെത്തിയത് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായതായും എന്നാല്‍ രോഗവ്യാപനം പ്രതീക്ഷിച്ചിരുന്നതായും അല്‍ ശംസി വെളിപ്പെടുത്തുകയുണ്ടായി. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























