‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം......' ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നുണർന്ന കലാഭവൻ മണിയുടെ പാട്ട് കേട്ടവർ ഞെട്ടി, ചുവടുകൾ വച്ച് രസിച്ച് പാടുന്നത് ഹാഷിം അബ്ബാസ് എന്ന സൗദി യുവഗായകൻ! ഓണം നേരത്തെ എത്തി എന്ന ഓർമപ്പെടുത്തലും

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ..’ പലപ്പോഴും മലയാളികൾ മറന്നുപോയ ആ ഗാനം കേട്ടവർ ഒന്നമ്പരന്നു. സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നുയർന്ന കലാഭവൻ മണിയുടെ പാട്ടുകേട്ട് മലയാളികളും ഇതര രാജ്യക്കാരും ഒന്ന് നോക്കി. ചെറുതായി ചുവടുകൾ വച്ച് രസിച്ച് പാടുന്നത് ഹാഷിം അബ്ബാസ് എന്ന സൗദി യുവഗായകനായിരുന്നു ആ പാട്ട് പാടിയത്. ഇദ്ദേഹത്തെ അറിയാത്ത പ്രവാസി മലയാളികൾ ചുരുക്കം. ഇദ്ദേഹം തന്നെയാണ് പിന്നീട് ഇൗ വിഡിയോ ഓണം നേരത്തെ എത്തി എന്ന അടിക്കുറിപ്പോടുകൂടെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും വൈകാതെ ഈ ഗാനം വൈറലാകുകയും ചെയ്തു.
ലുലുവിന്റെ റിയാദ് അൽ ഖർജില ശാഖയിലാണ് മലയാളികൾ പോലും പലപ്പോഴും മറന്നുപോകുന്ന പ്രിയപ്പെട്ട കലാകാരന്റെ പാട്ട് അരങ്ങേറിയത് തന്നെ. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള പാട്ടിൽ ഹാഷിമിന്റെ ക്ഷണപ്രകാരം ലുലു ജീവനക്കാരിൽ ചിലരും നൃത്തം വച്ചത് വിഡിയോയിൽ കാണാൻ കഴിയും. അങ്ങനെ സ്വതസിദ്ധമായ അറബിച്ചുവയിലുള്ള തന്റെ ഗാനങ്ങളും കേരളത്തിന്റെ വിശേഷ ദിവസങ്ങളിൽ നേരുന്ന ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തന്റെ എഫ്ബിപേജ്. ഇന്ത്യക്കാരെ നെഞ്ചോട് ചേർത്ത്, മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ ഈ അറബ് യുവാവ് കേരള കലാ സാംസ്കാരിക വേദിയുടെ സൗദി കിഴക്കൻ പ്രവിശ്യാ ചീഫ് പാട്രൺ കൂടിയാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ സൗഹൃദങ്ങളിൽ ഭൂരിപക്ഷവും മലയാളികളാണ് എന്നതും ഏറെ കൗതുകകരം തന്നെയാണ്. മലയാള വേദികളിലെ സ്ഥിരം അതിഥിയുമാകാറുള്ള ഹാഷിം പലപ്രാവശ്യം കേരളം സന്ദർശിച്ചിട്ടുമുണ്ട്. മുറി മലയാളം കൊണ്ട് വിശേഷം ചോദിക്കുവാനും അഭിവാദ്യം അർപ്പിക്കാനും ഹാഷിമിന് അറിയാം. കലാഭവൻ മണിയുടെ പാട്ടുകളോടാണ് ഹാഷിമിന് പ്രിയം. അങ്ങനെ മലയാളി ഫാൻസ് വർധിച്ചതോടെ അവർക്കായി ഫെയ്സ്ബുക്കും പേജും തുടങ്ങിയിട്ടുണ്ട് ഇദ്ദേഹം. പാട്ടും ആശംസകളും മാത്രമല്ല കോവിഡിനെതിരെ മലയാളത്തിൽ പ്രചാരണം നടത്തുകയും ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടിയിട്ടുണ്ട്. എന്തായാലും ഈ അടച്ചിരിപ്പു കാലത്തും ഹാഷിം അബ്ബാസ് ഉണ്ടെന്നത് മലയാളികളെ ഏറെ സന്തോഷിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























