വെടിക്കെട്ട് ബാറ്റിങും സൂപ്പർ ബോളിങും; ഐപിഎൽ മാമാങ്കം ഇനി യുഎഇയിൽ, കാത്തിരിപ്പിൽ ആരാധകർ, ന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തി! അക്ഷമയോടെ കാത്തിരിപ്പിൽ യുഎഇ ജനത

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട യുഎഇയിൽ ഐ.പി.എല്ലിെൻറ പെരുമ്പറ മുഴക്കി എല്ലാ ടീമുകളും എത്തിചേർന്നിരിക്കുകയാണ്. അങ്ങനെ വെടിക്കെട്ട് ബാറ്റിങും സൂപ്പർ ബോളിങും നിറയുന്ന ഐപിഎല്ലിന് അക്ഷമയോടെ കാത്തിരിക്കുകയാണ് യുഎഇ ജനത. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ ആകെ ആവേശം നിറഞ്ഞിരിക്കുകയാണ്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിച്ചേർന്നത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ.
എന്നാൽ ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കുന്നതാണ്. രണ്ടു കോവിഡ് ടെസ്റ്റുകൾ കൂടി ടീമംഗങ്ങൾക്ക് ബാക്കി ഉണ്ട്. അതേ സമയം സെപ്റ്റംബർ 19ന് തുടങ്ങി നവംബർ പത്തിന് അവസാനിക്കുന്ന 53 ദിന ഐപിഎൽ മാമാങ്കത്തിനു വേണ്ട തയാറെടുപ്പുകളെല്ലാം യുഎഇ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കോവിഡ് ഉയർത്തിയ ഭീഷണിയെ ഏറ്റവും സമർഥമായി കൈകാര്യം ചെയ്ത് ഏറ്റവും സുരക്ഷിതമായ ഇടം എന്ന നിലയിൽ കൂടിയാണു യുഎഇയെ ഐപിഎല്ലിനു തിരഞ്ഞെടുത്തത്.
അതോടൊപ്പം തന്നെ മുൻപ് ഐപിഎൽ നടത്തി പ്രാഗല്ഭ്യം തെളിയിച്ചതും യുഎഇയ്ക്ക് അനുഗ്രഹമായി തീരുകയായണ്. മാത്രമല്ല ഇത് യുഎഇയുടെ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കും എന്നതിൽ സംശയമില്ല. സാധാരണ ക്രിക്കറ്റ് കളത്തിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങൾക്കും ഇത് പുതിയ ഉണർവ് വീണ്ടെടുക്കാനുള്ള മത്സരം കൂടിയാവുകയാണ്. അഞ്ചുമാസമായി മിക്കവരും വീടുകളിലായിരുന്നു. മാസ്കും സാനിറ്റൈസറുമെല്ലാം ഉപയോഗിച്ച് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ സുരക്ഷാ അകലം പാലിച്ചും മറ്റും ജാഗ്രതയോടെയാണ് പരിശീലനത്തിനും താരങ്ങൾ ഇറങ്ങേണ്ടത്. അതേ സമയം വിദേശ താരങ്ങളിൽ പലരും ഇനിയും എത്താനുണ്ട്.
https://www.facebook.com/Malayalivartha
























