വന്ദേഭാരത് ആറാംഘട്ടം; ഇന്ത്യയിലേക്ക് 21 സർവീസുകൾ, 3ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം പറക്കും, കുവൈറ്റിന്റെ വിലക്ക് നീളും, പ്രവാസികൾ ആശങ്കയിൽ

വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 21 സർവീസുകൾ അനുവദിക്കുകയുണ്ടായി. കേരളത്തിലേക്കു മാത്രം 7 സർവീസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം ഒന്നു മുതൽ 15 വരെയുള്ള സർവീസുകളാണു നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു 2 വീതവും കോഴിക്കോട്ടേക്ക് ഒരു സർവീസുമാണുള്ളത് ഉള്ളത്.
3ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം സവിശേ നടത്തുന്നത്. 5: കൊച്ചി, തിരുവനന്തപുരം, 6: കോഴിക്കോട്, 10: കണ്ണൂർ, 11: തിരുവനന്തപുരം, 13: കൊച്ചി. എന്നാൽ സലാലയിൽ നിന്നു സർവീസ് ഇല്ല. ബെംഗളൂരു, മംഗളൂരു, ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, വിജയവാഡ, ഡൽഹി, ലക്‌നൗ എന്നിവിടങ്ങളിലേക്കാണു മറ്റു സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്.
അതേസമയം കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. വ്യാഴാഴ്ച ചേർന്ന യോഗമാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയിൽ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ കൂടി പട്ടികയിൽ ചേർത്തത്തോടെ 32 ആക്കുകയായിരുന്നു.
ഇതോടൊപ്പം തന്നെ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വിമാന സർവിസ് ഇനിയും ആരംഭിക്കാത്തതിനാൽ വിസ കാലാവധി കഴിയുന്നവർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഫാമിലി വിസയിലും തൊഴിൽ വിസയിലും മറ്റുമുള്ള ഒേട്ടറെ പേരുടെ വിസ കാലാവധി ഉടൻ അവസാനിക്കുന്നതോ ഇതിനകം തീർന്നതോ ആണ്. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച കഴിഞ്ഞ മാർച്ചിൽ ഫാമിലി വിസ എടുത്തവരുടെ വിസ കാലാവധി സെപ്റ്റംബറിൽ അവസാനിക്കുന്നതാണ്. ഇതേതുടർന്ന് പ്രവാസികൾ കനത്ത പ്രതിസന്ധിയിലാണ് .
https://www.facebook.com/Malayalivartha
























