കുവൈറ്റ് കടുത്ത നടപടികളിലേക്ക്; വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും പുതുക്കാൻ മിണ്ടാട്ടമില്ല, എങ്ങനെ തുടർന്നാൽ പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിൽ! പ്രവാസികൾ അറിഞ്ഞിരിക്കുക...

കൊറോണ വ്യാപനത്തിന് പിന്നാലെ കുവൈറ്റ് കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. വിദേശത്ത് കുടുങ്ങിയവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും പുതുക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വിഭാഗം വ്യക്തമാക്കുകയുണ്ടായി. പുതുതായി നിർദേശങ്ങളൊന്നും ലഭിച്ചില്ലെങ്കിൽ ഇന്ത്യ ഉൾപ്പെടെ യാത്രാവിലക്ക് നിലവിലുള്ള 31 രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് സെപ്റ്റംബർ ഒന്നുമുതൽ ഇഖാമ പുതുക്കി നൽകില്ല എന്നതാണ്.
ആയതിനാൽ തന്നെ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സന്ദർശക വീസ ഓഗസ്റ്റ് 31ന് ശേഷം നീട്ടുകയും ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ളവരുടെ ഇഖാമയും കുവൈത്തിലുള്ളവരുടെ സന്ദർശക വീസയും ഓഗസ്റ്റ് 31വരെ നീട്ടിനൽക്കുകയായിരുന്നു അധികൃതർ. അതുകൂടാതെ യാത്രാ വിലക്കുള്ളതിനാൽ 31 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശനവിലക്ക് തുടരുന്നു.
ഈ സാഹചര്യത്തിലാണ് താമസാനുമതികാര്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ പുറത്തേക്ക് വരുന്നത്. ഇതേതുടർന്ന് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം. കാലാവധി നീട്ടിനൽകുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം തീരുമാനം എടുക്കുകയാണെങ്കിൽ 31ന് ശേഷം ഇഖാമയും സന്ദർശകവീസ കാലാവധിയും യാന്ത്രികമായി നീട്ടിനൽകാൻ കഴിയുന്നതാണ്. അല്ലെങ്കിൽ സന്ദർശക വീസയിലുള്ളവർ സെപ്റ്റംബർ ഒന്നുമുതൽ ദിവസം 2 ദിനാർ വീതം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha
























