നാട്ടിലേക്കാണോ? കോവിഡ് 19 റാപ്പിഡ് പരിശോധന നിര്‍ബന്ധമില്ല; ഫ്ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് ഇളവുമായി അധികൃതർ, വിമാനടിക്കറ്റ് മാത്രം മതി

ദുബായില്‍നിന്നും ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് 19 റാപ്പിഡ് പരിശോധന നിര്‍ബന്ധമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഫ്ളൈ ദുബായ് എയര്‍ലൈന്‍ അധികൃതരാണ് ഇക്കാര്യമറിയിച്ചത് തന്നെ. ആയതിനാൽ തന്നെ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാനടിക്കറ്റ് മാത്രം മതിയാകുമെന്നും എയര്‍ലൈന്‍ അധികൃതരുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം ആറുമാസത്തില്‍ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താമസ വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍ഒസി നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോയല്‍ ഒമാന്‍ പൊലീസാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതേതുടർന്ന് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് ജനറല്‍ അഡ്മിനിസ്‌ട്രേഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡയറക്ടര്‍ക്ക് തൊഴില്‍ ഉടമ അപേക്ഷ നൽകേണ്ടതാണ്. ഒമാനില്‍ തൊഴില്‍ വിസയുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാല്‍ വിസ റദ്ദാകുമെന്ന നിയമത്തില്‍ കൊവിഡ് വ്യാപനത്തോടെയാണ് മാറ്റം വരുത്തിയിരുന്നത്.
എന്നാൽ തൊഴിലാളിക്ക് സാധുവായ തൊഴില്‍ വിസ ഉണ്ടായിരിക്കണം. തൊഴിലാളിയെ തിരികെ കൊണ്ടുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ കത്ത്, തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പികള്‍, കമ്പനിയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്റെ (സിആര്‍) കോപ്പി, കമ്പനിയുടെ അംഗീകൃത സിഗ്നേച്ചറിന്റെ കോപ്പി, തൊഴിലാളിയുടെ 14 ദിവസം വരെ കാലാവധിയുള്ള വിമാന ടിക്കറ്റിന്റെ കോപ്പി എന്നിവയൊക്കെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























