ദുബായിൽ നിന്നും ഒരു സന്തോഷ വാർത്ത; ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങിവരാമെന്ന് യുഎഇ, വിമാന സർവീസുകൾ ആരംഭിക്കുന്നതിനനുസരിച്ച് മടങ്ങി വരാം

ആശങ്കയിലായ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത എത്തുന്നുണ്ട് .ഈ കോവിഡ്കാലത്ത് ആശങ്കയിൽ ആയ പ്രവാസികൾക്ക് ഇത് തീർത്തും ആശ്വാസം നൽകുന്ന ഒരു വാർത്ത തന്നെയാണ് .സാധുതയുള്ള വിസയുള്ളവർക്ക് ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങിവരാമെന്നാണ് യു എ ഇ അറിയിച്ചിരിക്കുന്നത് . കൊവിഡ് കാലത്ത് ആശങ്കയിലായ പ്രവാസികൾക്ക് സന്തോഷമേകുന്ന വാർത്തയാണ് ജനറല്‍ ഡയറക്ടര്‍ ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അഥവാ ജെഡിആര്‍എഫ്എ പുറത്തുവിട്ടത്. റെസിഡൻഷ്യൽ വിസയുള്ളവർക്ക് തിരിച്ചുവരുന്നതിന് ആറ് മാസത്തെ സമയപരിധി കഴിഞ്ഞാലും പ്രശ്നമില്ലെന്നും പ്രവാസികൾക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതിനനുസരിച്ച് മടങ്ങിവരാമെന്നുമാണ് ജെഡിആര്‍എഫ്എ നിർദേശം. അതിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ് .
ദുബായ് റെസിഡന്‍റ് വിസയുള്ള പ്രവാസികൾക്ക് മടങ്ങിവരാനായി ജെഡിആർഎഫ്എയുടെ അനുമതി ആവശ്യമാണ്. ആ അനുമതി ലഭിച്ചാൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ദുബായിലേക്ക് വരുന്നവർക്ക് ഏത് വിമാനത്തിലും യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. ദുബായ് കേന്ദ്രമായുള്ള എയർലൈനുകളുടെ സർവീസുകൾ തന്നെ വേണമെന്നില്ല. കൊവിഡ് കാലത്ത് ആശങ്കയിലായ പ്രവാസികൾക്ക് ആശ്വസാമേകുന്ന വാർത്തയാണ് ഡയറക്ടറേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾ ഏത് രാജ്യത്താണോ ഉള്ളത് ആ രാജ്യത്ത് നിന്ന് നിലവിൽ ദുബായിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജെഡിആർഎഫ്എ വ്യക്തമാക്കുന്നു. ഇവിടെ നിന്ന് വിമാന സർവീസ് ആരംഭിക്കുന്ന സമയത്ത് അനുമതി വാങ്ങിയ ശേഷം തിരിച്ചെത്തിയാൽ മതിയെന്നാണ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്. എന്നാൽ യാത്രയ്ക്ക് മുമ്പായി റിട്ടേൺ പെർമിറ്റിന് വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്.
പ്രവാസികളുടെ ആശങ്കകൾ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ ജെഡിആർഎഫ്എ ഡയറക്ടർ ജനറൽ മൊഹമ്മദ് അൽ മാരിയാണ് ചോദ്യങ്ങൾക്ക് വ്യക്തത വരുത്തിയത്. മടങ്ങിവരുന്നവർക്ക് ദുബായ് എയർപോർട്ടിൽ മാത്രമല്ല മറ്റുവിമാനത്താവളങ്ങളിലും ഇറങ്ങാമെന്നും ഇദ്ദേഹം വ്യക്തമാക്കി. ജെഡിആർഎഫ്എ അനുമതിയോടെ വരുന്നവർക്ക് യുഎഇയിലെ ഏത് എയർപോർട്ടിലേക്കും യാത്രചെയ്യാൻ കഴിയും. ഇതോടെ വിമാന ടിക്കറ്റുകൾ ലഭ്യമാകുന്നതിനനുസരിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് പ്രവാസികൾക്ക് ഒരുങ്ങിയിരിക്കുന്നത്.നിലവിലെ നിയമങ്ങൾക്കനുസരിച്ച് ഷാർജ, ദുബായി, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരികെ പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. കൊവിഡ്- പിസിആർ പരിശോധന ഫലം നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റാണ് ആവശ്യം. യാത്രയ്ക്ക് 96 മണിക്കൂറിനു മുന്നേയുള്ള റിസൽട്ടാകാൻ പാടില്ല ഇത്. അംഗീകൃത ലാബിൽ നിന്നാകണം പരിശോധനയെന്നും നിർദേശങ്ങൾ വ്യക്തമാക്കുന്നുന്നുണ്ട് .
കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗം പ്രവാസികൾക്ക് ജെഡിആർഎഫ്എ ഡയറക്ടർ ജനറൽ മൊഹമ്മദ് അൽ മാരിയുടെ വാക്കുകൾ ഊർജം നൽകുന്നതാണ് . കുറച്ചു ദിവസങ്ങൾക്ക് മുൻപ്
യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങിവരാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഥവാ ഐ.സി.എ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് എന്നിവയുടെ അനുമതി ആവശ്യമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിരുന്നു .ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യമറിയിച്ചത്. കൂടാതെ പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണം. ഹെല്‍ത്ത് ക്വാറന്റൈന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.
ബുധനാഴ്ച ഫ്ളൈ ദുബായ് വിമാനക്കമ്പനിയും ഇന്ത്യയില്‍നിന്നുള്ള മടക്കയാത്രക്ക് ഐ.സി.എ അനുമതി നിര്‍ബന്ധമാണെന്ന് സമാന സര്‍ക്കുലര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഐ.സി.എയോ ജി.ഡി.ആര്‍.എഫ്.എയോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല .ഈ സാഹചര്യത്തിലാണ് ഇപ്പോൾ റെസിഡൻഷ്യൽ വിസയുള്ളവർക്ക് തിരിച്ചുവരുന്നതിന് ആറ് മാസത്തെ സമയപരിധി കഴിഞ്ഞാലും പ്രശ്നമില്ലെന്നും പ്രവാസികൾക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതിനനുസരിച്ച് മടങ്ങിവരാമെന്നുമാണ് ജെഡിആര്‍എഫ്എ നിർദേശം നൽകിയിരിക്കുന്നത് .
https://www.facebook.com/Malayalivartha
























