ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സാധാരണക്കാരായ പ്രവാസികൾക്ക് പ്രയാസകരകുന്നു, പരാതികൾ ഉയർത്തി പ്രവാസികൾ രംഗത്ത്‍, നീണ്ട വരിയിൽ നിന്നാലും അവസാനം മടങ്ങേണ്ടി വരുന്നു

ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ പ്രവാസികൾക്ക് ദുരിതം മാത്രം നല്കുന്നതായുള്ള പരാതികൾ ഏറുകയാണ്. പുലർച്ചെ മുതൽ പൊരിവെയിലത്തുപോലും നീണ്ടവരിയിൽ കാത്തു നിന്നിട്ടും പലർക്കും ടോക്കൺ കിട്ടാതെ മടങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് ലഭ്യമാകുന്ന പ്രധാന പരാതി. കോൺസുലേറ്റ് സേവനങ്ങൾ ബിഎൽഎസ് കേന്ദ്രങ്ങൾ വഴിയാക്കിയതോടെ ഇടപാടുകൾ ഒരു പരിധിവരെ ലളിതമായി വന്നിരുന്നു. എന്നാൽ ഇപ്പോൾ സേവനങ്ങൾ സാധാരണക്കാർക്ക് പ്രയാസകരമായി മാറിയിരിക്കുകയാണ്. അതായത് പാസ്പോർട്ട് പുതുക്കൽ അടക്കമുള്ള ഇടപാടുകൾ പൂർത്തീകരിക്കാൻ ഓൺലൈൻ വഴി ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ബുക്കിങ് തീയതി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധിയായി നിലനിൽക്കുന്നത്.
അതോടൊപ്പം തന്നെ എമിറേറ്റിലെ പ്രധാന സേവന കേന്ദ്രമായ ബർദുബായിലെ അൽ ഖലീജ് സെന്ററിൽ പ്രവേശിക്കണമെങ്കിൽ മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടതാണ്. ഇത്തരത്തിൽ 8 മണിക്ക് തുറക്കുന്ന ഈ വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ ഫൂട്പാത്തിൽ പ്രഭാതം മുതൽ ആളുകൾ വരിനിൽക്കുന്നത് കാണുവാൻ കഴിയും. രാവിലെ ആറു മണിക്ക് വരിയിൽ ഇടം പിടിച്ചവർ പ്രവേശന കവാടമെത്തുമ്പോൾ നിരാശരായി മടങ്ങേണ്ടി വരുന്നത് പതിവ്കാഴ്ചയാണ്. എന്നാൽ അപ്പോയന്റ്മെന്റില്ല എന്ന കാരണം പറഞ്ഞാണ് സുരക്ഷാ ജീവനക്കാർ ഇവരെ തിരിച്ചയക്കുന്നത്. ഇതേതുടർന്ന് ഈ മാസം 31 വരെ ഇടപാടുകൾക്ക് അവസരമില്ലെന്നാണു വെബ് സൈറ്റ് കാണിക്കുന്നത് പോലും. ഇതര കേന്ദ്രങ്ങളിലെ സ്ഥിതിയും മറിച്ചല്ലതാനും. പ്രീമിയം ലോഞ്ചുകളായി തിരിച്ചവയിൽ തീയതി ലഭിക്കുമെങ്കിലും അവിടെ സേവനങ്ങൾക്ക് അധികതുക നല്കേണ്ടുന്നതിനാലാണ് പ്രവാസികൾ ഇവിടേക്ക് വരുന്നത്. എന്നാൽ നിരാശരായി അവസാന നിമിഷം മടങ്ങിപ്പോകേണ്ടി വരുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























