Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'ദിനംപ്രതി ക്രൂരമായ പീഡനം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. ഇതിനിടെ അദ്ദേഹത്തിന്റെ ഉപദ്രവം ശക്തമായി. പാതിരാത്രിയിലും വീട്ടിൽ നിന്ന് ഇറങ്ങി ഓടേണ്ട സാഹചര്യങ്ങളുണ്ടായി....' അനുഭവിക്കേണ്ടി വന്നത് സമാനതകൾ ഇല്ലാത്ത പീഡനം, സത്യം വെളിപ്പെടുത്തി നിമിഷപ്രിയ

28 AUGUST 2020 11:30 AM IST
മലയാളി വാര്‍ത്ത

കേരളം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു യെമെൻകാരനായ ഭര്ത്താവിനെ വെട്ടിനുറുക്കി കഷ്ങ്ങള്ക്കി കൊലപ്പെടുത്തിയ നിമിഷയെക്കുറിച്ച്. എന്നാൽ നിമിഷയ്ക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്സാപ് ഡിപിയിൽ ഒരു ഉദയ സൂര്യന്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. തന്റെ ജീവിതത്തിൽ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രമായിരുന്നു അത്. എപ്പോൾ വേണമെങ്കിലും പട്ടാളക്കാർ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസിൽ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാർത്ത എത്തുമെന്ന പ്രതീക്ഷയിലാണ് അവൾ ഓരോ ദിനവും തള്ളിനീക്കുന്നത്. അപ്പീൽ കോടതി വധശിക്ഷ ശരിവച്ച 18 മുതൽ കണ്ണുനീരിൽ കുതിർന്ന ദിനരാത്രങ്ങളായിരുന്നു. പ്രവാസലോകം നൽകിയ കയ്‌പേറിയ ദിനങ്ങളുടെ കയങ്ങളിൽ കഴിയുകയാണ് അവർ.

നാട്ടിലൊരു ഭർത്താവും കുഞ്ഞുമുള്ളപ്പോൾ യെമനിൽ നാട്ടുകാരനായ യുവാവിനെ വിവാഹം ചെയ്ത്, വഴക്കുണ്ടായപ്പോൾ അദ്ദേഹത്തെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടർ ടാങ്കിലാക്കി ഒളിപ്പിച്ച് മുങ്ങിയവൾ എന്നാണ് നിമിഷയെപ്പറ്റി നാട്ടിലാകെ എല്ലാവരും പറഞ്ഞതും വാർത്തകളിൽ നിറഞ്ഞതും. ഒരു സാഹചര്യത്തിൽ മറ്റൊരു രാജ്യത്ത് ഒരു പുരുഷന്റെ ഭാര്യയാക്കപ്പെട്ടത്, കൊലപാതകിയായത്, ഇപ്പോൾ വധശിക്ഷയ്ക്ക് ദിവസങ്ങൾ എണ്ണിക്കഴിയുന്ന നിമിഷയ്ക്ക് ഏറെ വേദന നിറഞ്ഞ ഒരു കഥ പറയാനുണ്ട്. താൻ നേരിട്ട ചില ജീവിത യാഥാർഥ്യങ്ങൾ.

‘‘കോട്ടയം കുറുവിലങ്ങാട് നഴ്സിങ് പഠിച്ച ശേഷം 2008ലാണ് നഴ്സായി ഒരു ഭാവി ലക്ഷ്യംവച്ച് യെമനിലെത്തുന്നത്. സനയിൽ ഒരു ക്ലിനിക്കിലായിരുന്നു ജോലി. മൂന്നു വർഷം ജോലി ചെയ്ത ശേഷം 2011 ൽ നാട്ടിൽ തിരികെയെത്തി വിവാഹം കഴിക്കുകയും ചെയ്തു. 2012ൽ ഭർത്താവിനൊപ്പമാണ് വീണ്ടും സനയിലെത്തുന്നത്. അവിടെ അദ്ദേഹം വെൽഡറായി ജോലി ചെയ്തെങ്കിലും സാമ്പത്തികമായി കാര്യമായ നേട്ടമില്ലാതായതോടെ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഇവർ. അങ്ങനെയാണ് ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായി എത്തുമായിരുന്ന തലാൽ അബ്ദു മഹ്ദി എന്ന യെമൻ പൗരനുമായി പരിചയത്തിലാകുന്നതും അദ്ദേഹത്തോട് ക്ലിനിക്ക് തുടങ്ങുന്ന കാര്യം സംസാരിക്കുന്നതും. അദ്ദേഹത്തിന്റെ കുടുംബവും ഇതേ ക്ലിനിക്കിലായിരുന്നു ചികിത്സ തേടിയിരുന്നത്. നല്ല പെരുമാറ്റവും മറ്റും ആയിരുന്നതിനാലും ഇത്തരത്തിൽ സ്പോൺസർമാർ വഴി ക്ലിനിക്കുകൾ തുടങ്ങുന്നത് അസാധാരണം അല്ലാത്തതിനാലും പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

നാട്ടിലേക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാലും കേരളം കാണാൻ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ തന്നോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ വന്നപ്പോൾ വിവാഹ ആൽബം കാണിക്കുകയും ചയ്തു. അതിൽനിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയപ്പോൾ പ്രത്യേകിച്ച് അപാകതയൊന്നും തോന്നിയിരുന്നില്ല. തിരികെ അദ്ദേഹത്തോടൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ വന്നിരുന്നില്ല. പകരം കടം വാങ്ങിയും മറ്റും പണം സ്വരൂപിക്കുകയായിരുന്നു അദ്ദേഹം. സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങുകയാണ് ചെയ്തത്.

ഇതേതുടർന്ന് ആദ്യം ജോലി ചെയ്തിരുന്ന ക്ലിനികിലെ ഉടമ വഴക്കിനു വന്നു. അവർക്ക് വരുമാനം കുറഞ്ഞു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ ഒരു പ്രശ്നം പരിഹരിക്കാനായി ക്ലിനിക്കിന്റെ ഓഹരിയിൽ ഒരു ഭാഗം അദ്ദേഹത്തിനു നൽകാൻ തീരുമാനിക്കുകയും ചെയ്തു. കരാർ എഴുതിയപ്പോൾ അറബിയിൽ ആയിരുന്നതിനാൽ എന്താണ് എന്ന് വ്യക്തമല്ലായിരുന്നു. 33 ശതമാനം ഓഹരി പഴയ ക്ലിനിക് ഉടമയ്ക്ക് കൊടുത്തപ്പോൾ ബാക്കി 67 ശതമാനം തലാലിന്റെ പേരിൽ എഴുതിഎടുക്കുകയാണ് ചെയ്തത്. ഇത് പിന്നീട് അറബി പഠിച്ച ശേഷമാണ് തിരിച്ചറിയുന്നത് പോലും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പിന്നെ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് എന്നായിരുന്നു മറുപടി നൽകിയത്. ഈ സമയത്താണ് തലാലിന്റെ യഥാർഥ സ്വഭാവം താൻ തിരിച്ചറിയുന്നത് എന്ന് അവർ പറയുകയുണ്ടായി. ലഹരിക്ക് അടിമയായ അദ്ദേഹത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിയുകയും ചെയ്തു. ഒപ്പം മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞു.

അതേസമയം ക്ലിനിക്കിന്റെ വരുമാനം മുഴുവൻ തലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് ചോദ്യം ചെയ്യുന്നത്. പിന്നെ ക്ലിനിക്ക് നടത്തിപ്പ് പ്രശ്നത്തിലാകുകയും ചെയ്തു. വഴക്കുണ്ടാകുമ്പോൾ ഓഫിസിലെത്തി ബുക്കിൽ വെള്ളമൊഴിക്കുക, തുപ്പുക തുടങ്ങി പലകാര്യങ്ങളും അദ്ദേഹം ചെയ്തു. പണം മുഴുവൻ അദ്ദേഹം എടുക്കുന്ന കാര്യം ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം എന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ നാട്ടിൽ എത്തിയപ്പോൾ തങ്ങൾ വിവാഹിതരായി എന്നായിരുന്നു എല്ലാകാരോടും പറഞ്ഞിരുന്നത്. അത് അങ്ങനെയല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ചില ചിത്രങ്ങൾ കാണിച്ചെന്നായിരുന്നു പറഞ്ഞു. പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ ക്ലിനിക്കിന്റെ ലാഭം സ്വർണമാക്കി ഒരു ലോക്കറിൽ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് ഇതും അദ്ദേഹം തട്ടിയെടുക്കുകയുണ്ടായി.

ഇതോടെ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി അറിയിച്ചത്. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയോ സഹായത്തിൽ അദ്ദേഹം വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കിയിരുന്നു . വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെപുകയുണ്ടായി. ഞങ്ങൾ ഭാര്യാഭർത്താക്കൻമാരാണ് എന്നായിരുന്നു കോടതി വിധി എന്നത്. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു. 20 സിംകാർഡെങ്കിലും അതിനു വേണ്ടി എടുത്തു. അദ്ദേഹമതെല്ലാം ഒടിച്ച് നശിപ്പിക്കുകയായിരുന്നു.

ഇതേതുടർന്ന് ജയിലിൽ നിന്ന് പുറത്തു വന്ന് അദ്ദേഹത്തിന്റെ വീടുകാരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത് തന്നെ. അദ്ദേഹത്തിന്റെ ചേട്ടന്റെ വീട്ടിൽ പോയി തർക്കിച്ചപ്പോൾ അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയാണ് ഉണ്ടയത്. ഇങ്ങനെ കൂടെ താമസിക്കേണ്ടി വന്നു. ഇതിനിടെ പാസ്പോർട് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡനങ്ങളായിരുന്നു പിന്നെ അരങ്ങേറിയത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വീട്ടിലിരുന്ന് കൂട്ടുകാരെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിക്കുകയാണ് ചെയ്തത്.

ഇതേതുടർന്ന് ഉപദ്രവങ്ങൾ കൂടി. കൊന്നത് ഞാൻ അറിഞ്ഞിട്ടല്ല. അറിയാതെ സംഭവിച്ചതാണ്. യാഥാർഥ്യങ്ങൾ അറിയണം. നടന്നതൊക്കെ മറ്റാരും മനസിലാക്കിയില്ല എങ്കിലും എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടകും. ഇനി രക്ഷപ്പെടണം എങ്കിൽ 70 ലക്ഷം കെട്ടിവയ്ക്കണം. നാട്ടിൽ ഓട്ടോ ഓടിച്ച് കിട്ടുന്ന തുക കൊണ്ട് മാത്രം കഴിഞ്ഞുപോകുന്ന കുടുംബത്തിന് അത് സാധിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (3 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends