സൗദി അറേബ്യയിൽ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഓടിച്ചിരുന്ന കാര് നിയന്തണം വിട്ട് ഡിൈവഡറില് ഇടിച്ചു മറിയുകയായിരുന്നു
പ്രവാസികളെ ഞെട്ടലിലാഴ്ത്തി വാഹനാപകടം. ഇന്ന് പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന് മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചതായി റിപ്പോർട്ട് . മലപ്പുറം, താനൂര്‍, കുന്നുംപുറം സ്വദേശി ൈതക്കാട് വീട്ടില്‍ ൈസതലവി ഹാജി, ഫാത്വിമ ദമ്ബതികളൂടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അബൂബക്കറിെന്റ മകന്‍ അന്‍സിഫ് (22)-, കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകന്‍ സനദ് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ ദമ്മാം ദഹ്റാന്‍ മാളിന് സമീപമാണ് അപകടം. ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ് കാര്‍ ൈഹവേയില്‍ നിന്ന് പാരല്‍ റോഡിലേക്കിറങ്ങുമ്പോൾ നിയന്തണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലകസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ മൂന്നുപേരുടേയും കുടുംബങ്ങള്‍ സൗദിയിലുണ്ട്. ദമ്മാം ഇന്‍റനാഷണല്‍ ഇന്ത്യന്‍ സ്കുളിലെ പൂര്‍വ വിദ്യാര്‍ഥികളായ മൂന്നുപേരും ബാല്യകാല സുഹൃത്തുക്കളാണ്. സൗദി ദേശീയ ദിനാഘോഷത്തിെന്റ ഭാഗമാകാന്‍ രക്ഷിതാക്കളോട് അനുവാദം ചോദിച്ച് കാറുമായി പോകവേയായിരുന്നു മൂന്നുപേരും അപകടത്തിൽപെട്ടത്.
https://www.facebook.com/Malayalivartha