പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യം; സൗദിയുടെ പ്രഖ്യാപനത്തിൽ കണ്ണ് നിറഞ്ഞ് പ്രവാസലോകം, അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ
കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ആയതിനാൽ തന്നെ നേരിയ ഇളവുകൾ നൽകി പ്രവാസികളെ തിരിച്ചുവിളിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്നും കരകയറാൻ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ വിജയം കൈകൊണ്ടുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നു. ഇതിനുപിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്കെന്നപോലെ പ്രവാസികൾക്കും സൗജന്യമായി തന്നെ വാക്‌സിൻ നല്കാൻ തയ്യാറാക്കുകയാണ്.
ഇപ്പോഴിതാ സൗദിയിൽ പ്രവാസികളുൾപ്പെടെ എല്ലാ താമസക്കാർക്കും കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയ അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. സൗദി പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാക്സീൻ സൗജന്യമായി നൽകുന്നത്. അതിനാൽ അവയുടെ സാമ്പത്തിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഇതുവരെ കൊറോണ വൈറസ് ബാധ ഏൽക്കാത്ത രാജ്യത്തെ 70 ശതമാനം പേർക്കാണ് മുൻഗണന നൽകുക. അടുത്ത വർഷം അവസാനത്തോടെ മുഴുവൻ പേർക്കും കുത്തിവയ്പ് നൽകാനാകുമെന്നതാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ നൽകില്ല. പ്രതിരോധ വാക്സീൻ നൽകുന്നതിനുള്ള കൃത്യമായ പട്ടിക വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha