പുണ്യമാസത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ; റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ, രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് അധികൃതർ
കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് തുടങ്ങിയിട്ട് മാസങ്ങളായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ആകെ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. റമദാനില്‍ കുവൈറ്റിലേക്ക് തിരികെ പോകാനാകുമോ എന്ന പ്രതീക്ഷയിലാണ് അവരിലേറെയുമുള്ളത്. എന്നാല്‍, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. റമദാനില്‍ കുവൈറ്റിലേക്ക് പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യം കൊവിഡ് രോഗബാധയില്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ വിശുദ്ധ മാസത്തില്‍ പ്രവാസികള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതുകൂടാതെ ദിനംപ്രതിയുള്ള കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്നതിനാല്‍ ഫെബ്രുവരി മുതലാണ് കുവൈറ്റില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് തന്നെ. എന്നാല്‍, രോഗവ്യാപനത്തില്‍ കുറവില്ലാതിരുന്നതിനാല്‍ വിലക്ക് നീട്ടാന്‍ അധികൃതരെ പ്രേരിപ്പിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രാജ്യത്ത് അര്‍ദ്ധ സ്ഥിരതയാണ് ഉള്ളത്. എന്നാലും കുവൈറ്റില്‍ അണുബാധ നിരക്ക് ഇപ്പോഴും ഭയാനകമാണെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. കൊവിഡിനെതിരായ നടപടികള്‍ റമദാന്‍ മാസത്തില്‍ പരിഷ്‌കരിക്കാനോ ലഘൂകരിക്കാനോ ഉള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞു. റമദാന്‍ മാസം അവസാനിക്കുന്ന മെയ് പകുതി വരെ പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദം നൽകിയിട്ടുണ്ട്.
അതേസമയം ഏപ്രില്‍ മാസത്തിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ കുവൈറ്റില്‍ മൊത്തം 10,804 വൈറസ് കേസുകളും 74 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തില്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ അധികൃതര്‍ക്ക് ശുപാര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് ഉള്ളത്. കുവൈറ്റില്‍ ഇതുവരെ 245,704 കൊവിഡ് കേസുകളും 1,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാത്രം കുവൈറ്റില്‍ 1,379 രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതോടൊപ്പം തന്നെ കഴിഞ്ഞയാഴ്ച ഏപ്രില്‍ 22 വരെ കുവൈറ്റ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ നീട്ടിയിരുന്നു. അതിനു ശേഷം രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോതും കൊവിഡ് ബാധിതരുടെ എണ്ണവും ഐസിയു കേസുകളുടെ സ്ഥിതിയുമെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അധികൃതർ പറഞ്ഞു. രോഗവ്യാപനം കൂടിവരുന്ന സ്ഥിതിയാണെങ്കില്‍ കര്‍ഫ്യൂ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. റമദാനിലെ അവസാനത്തെ 10 ദിവസങ്ങളില്‍ മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 8 ന് അവസാനിക്കേണ്ട കര്‍ഫ്യൂ ആയിരുന്നു നീട്ടിയത്.
https://www.facebook.com/Malayalivartha