Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാർഹിക തൊഴിലാളി ക്ഷാമത്തിന് പിന്നാലെ മറ്റൊന്ന്; കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ കുവൈറ്റിൽ സംഭവിക്കുന്നത്, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 447,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി അധികൃതർ, വീണ്ടും ഇത് തുടർന്നാൽ സംഭവിക്കുക മറ്റൊന്ന്

14 MAY 2021 02:14 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ അടഞ്ഞ വാതിലുകൾ തുറക്കാൻ അധികൃതർ ഇതുവരെ തയ്യാറായില്ല. അത് എത്രത്തോളം പ്രതിസന്ധികളെ രൂക്ഷമാക്കി എന്നതാണ് ഇവിടെ കാണാൻ പോകുന്നത്. അതായത് നാട്ടിൽ നിന്നും കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിലേക്ക് വരാൻ നിരവധി പ്രവാസികൾ തയ്യാറായി നിൽക്കുമ്പോഴാണ് കുവൈറ്റിൽ സ്ഥിതി മോശമാണ് എന്ന തരത്തിൽ വർദ്ധക വരുന്നത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് ഗാർഹിക തൊഴിലാളി ക്ഷാമം ആണെങ്കിൽ ഇത് മറ്റൊന്നാണ്.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ കുവൈറ്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 447,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി കണക്കുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. സ്വകാര്യ മേഖലയില്‍ 276,000 പേരുടെയും സര്‍ക്കാര്‍ മേഖലയില്‍ 14,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ഇതിനു പുറമെ, വീട്ടുജോലിക്കാരായ 94,000 പേര്‍ക്കും ഫാമിലി വിസയിലുള്ള 63,000 പേര്‍ക്കും വിസ നഷ്ടമായതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2020ലെ കണക്കുകള്‍ പ്രകാരമാണിത് പുറത്ത് വിട്ടിരിക്കുന്നത്. അതിനിടെ, 42,234 പ്രവാസികള്‍ വിസ നിയമങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പറയുകയാണ്. ഇവരില്‍ കൂടുതല്‍ താല്‍ക്കാലിക വിസകളില്‍ ജോലി ചെയ്തുവരുന്നവരാണ്. 12,000ത്തോളം ഗാര്‍ഹികത്തൊഴിലാളികളും വിസ നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം 30,588 പ്രവാസികള്‍ക്ക് മാത്രമാണ് കുവൈറ്റ് പുതുതായി വിസ അനുവദിച്ചത്. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയ നടപടിയും പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.

അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായത്. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നഷ്ടത്തിലായ പല കമ്പനികളും ജീവനക്കാരെ മുഴുവനായും പിരിച്ചുവിടുകയോ അവരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുകയുണ്ടായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം കാരണം കൃത്യസമയത്ത് ജോലിക്ക് തിരികെയെത്താന്‍ കഴിയാത്തതും മൂലവും നിരവധി പേര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. ആറു മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്തു കഴിയേണ്ടിവന്നതിനാല്‍ വിസ കാന്‍സലായവരും നിരവധിയാണ്.

ഇതുകൂടാതെ യാത്രാവിലക്ക് കാരണം അധ്യാപകര്‍ക്ക് കുവൈറ്റില്‍ തിരികെയെത്താന്‍ കഴിയാതിരുന്നതു കാരണം അധ്യാപകക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിലവില്‍ കുവൈറ്റിലുള്ളവരില്‍ നിന്ന് ലഭ്യമായവരെയെല്ലാം കഴിഞ്ഞ മാസം റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ചില പ്രത്യേക വിഷയങ്ങളില്‍ യോഗ്യരായ അധ്യാപകരെ ലഭിക്കാത്തതിനാല്‍ അവര്‍ക്ക് മാത്രം വിസ പുതുക്കി നല്‍കി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (3 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (4 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends