കൂടെയുണ്ടെന്ന് സൗദി അറേബ്യ; കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ പുതിയ തീരുമാനം, സൗദി പ്രാദേശിക വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നത് തടയാന്‍ നടപടി

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മുൻനിർത്തി ആശ്വാസ നടപടിയുമായി സൗദി അറേബ്യ. സൗദിയിൽ ഇന്ധന വില പ്രതിമാസം പുതുക്കി നിശ്ചയിച്ചിരുന്നത് തുടരുമെങ്കിലും പെട്രോൾ വില വർധനവിന് പരിധി നിശ്ചയിച്ച് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാകുകയാണ് ഈ തീരുമാനം...
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന്റെ ഭാഗമായി സൗദി പ്രാദേശിക വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം കൈകൊണ്ടത്. തങ്ങളുടെ ജനങ്ങളിൽ അമിത ഭാരം ചുമത്താതെ എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിൽ ഉറച്ചു നിന്നുള്ള സമീപനമാണ് ഭരണാധികാരിയും കിരീടാവകാശിയും കൈകൊണ്ടിരിക്കുന്നത്. ഇതു പ്രകാരം അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില വര്‍ധിക്കുന്നതിനനുസൃതമായി സൗദിയില്‍ അതിന്റെ വില കൂടില്ല എന്നതാണ്. പകരം ജൂണിലെ വിലയിലാണ് വരും മാസങ്ങളിലും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ പെട്രോള്‍ ലഭ്യമാക്കുക.
ഇതുവഴി പെട്രോള്‍ പമ്പ് ഉടമകള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യാന്തര കയറ്റുമതിയ്ക്കനുസരിച്ച് ഓരോ മാസവും അരാംകോയുടെ നേതൃത്വത്തിൽ ഇന്ധന വില പുനർ നിർണയിക്കുന്ന രീതി വന്നതോടെയാണ് ഇന്ധന വില കൂടാൻ ഇടയായത്. ഇത് കണക്കിലെടുത്താണ് ജൂലായ് 10ലെ ചില്ലറ വിൽപന വിലയേക്കാൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ലെന്ന് രാജ്യം തീരുമാനം കൈകൊണ്ടത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നു വരുന്നത്. എല്ലാ മാസവും പതിനൊന്നാം തീയതിയാണ് പുതിയ വിലനിര്‍ണം നടക്കുക. ഇനിയും വില നിര്‍ണയും നടക്കുമെങ്കിലും അതിലെ വര്‍ധനവ് ജനങ്ങളെ ബാധിക്കില്ല എന്നതാണ് ഏറെ ആശ്വാസം.
അതോടൊപ്പം തന്നെ പുതിയ വിജ്ഞാപനം അനുസരിച്ച് ജൂലൈയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാകില്ല. ജൂണ്‍ മാസത്തെ വില തന്നെ തുടരുന്നതാണ്. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലായിരുന്നു ജൂണിലെ വില എന്നത്. ഇത് ജൂലൈയിലും വരും മാസങ്ങളിലും തുടരുന്നതാണ്. മുന്‍ മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും, 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്. പുതിയ രാജ വിജ്ഞാപനത്തോടെ ഈ വര്‍ധനവ് ഒഴിവാക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി മുതല്‍ എല്ലാ മാസവും പെട്രോള്‍ വില ജൂണ്‍ മാസത്തേക്കാള്‍ കൂടുകയാണെങ്കില്‍ ആ അധിക തുക സര്‍ക്കാര്‍ തന്നെ വഹിക്കും.
https://www.facebook.com/Malayalivartha


























