ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31വരെ സർവീസ് ഉണ്ടാകില്ല: പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ

പ്രവാസികളുടെ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുന്ന സാഹചര്യങ്ങളാണ് ഉടലെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീളാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം . ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസ് വ്യക്തമാക്കിയിരിക്കുകയാണ് . യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് ഇത്തരത്തിൽ ഒരു വിശദീകരണം നൽകിയിരിക്കുന്നത്.
ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ കാത്തിരിപ്പ് ഇതോടെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് . കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 24 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്. തുടർന്ന് വിമാന സർവീസുകൾ നിലയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു സര്‍വീസ് പുനരാരംഭിക്കുമെന്ന് കരുതിയത് . എന്നാല്‍ വിലക്ക് തുടരുമെന്ന തീരുമാനം വമ്പൻ തിരിച്ചടിയായിരിക്കുകയാണ്.
പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല. ജൂലൈ 19 മുതല്‍ പുതിയ നിയന്ത്രണങ്ങൾ വിലക്കു മൂലം നിരവധി പ്രവാസികളാണ് യുഎഇയിലേക്ക് തിരിച്ചു പോകാനാകാതെ വിഷമത്തിലായിരിക്കുന്നത് . ഇന്ത്യയിൽ നിന്നുള്ള പ്രൈവറ്റ് ജെറ്റുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യം . ചിലര്‍ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സാധാരണ പ്രവാസികള്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ് ജെറ്റുകളുടെ യാത്രാ ചെലവ്.
മറ്റു രാഷ്ട്രങ്ങൾ വഴി യുഎഇയിലെത്തുന്നവരുമുണ്ട്. എന്നാൽ അതിലും പ്രായോഗിക തടസ്സങ്ങൾ നേരിടുന്നുണ്ട്. യുഎഇ അംഗീകരിച്ച വാക്‌സിന്‍റെ രണ്ടു ഡോസും എടുത്തവർക്ക് മാത്രമാണ് ദുബൈയിലേക്ക് വരാനുള്ള അനുമതി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























