ആഗസ്റ്റ് മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം; യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് സമയപരിധിയില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിച്ചിരിക്കണം, പ്രഖ്യാപനത്തിനു ശേഷം ടിക്കറ്റ് എടുത്താല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്
ഖത്തറിന് പിന്നാലെ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കുവൈറ്റ്. കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി മാസങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നടപടി പുറത്ത് വരുന്നത്. ആഗസ്റ്റ് ആദ്യവാരം തന്നെ നേരിട്ട് എത്തിച്ചേരാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. എന്നാൽ അവർക്ക് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ....
ആഗസ്റ്റ് ഒന്നു മുതല്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് കുവൈറ്റ് മന്ത്രിസഭായോഗം വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാനഘട്ടത്തില്‍ അനശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് ഇന്നലത്തെ മന്ത്രിസഭാ പ്രഖ്യാപനം ആശ്വാസം നല്‍കുന്നതായി മാറി.
കുവൈറ്റ് മന്ത്രിസഭാ പ്രഖ്യാപനത്തിനു ശേഷം ടിക്കറ്റ് എടുത്താല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. അംഗീകൃത വാക്സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈറ്റില്‍ ഇഖാമ ഉണ്ടായിരിക്കണമെന്നതുമാണ് നിബന്ധന നല്കിയിട്ടുളത്.
യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് സമയപരിധിയില്‍ പിസിആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിച്ചിരിക്കണം. ഫൈസര്‍ , മേഡേണ , ആസ്ട്രസെനക , ജോണ്‍സന്‍ ആൻറ് ജോണ്‍സന്‍ എന്നീ വാക്സിനുകളാണ് കുവൈറ്റ് അംഗീകാരം നൽകിയിട്ടുള്ളത്. ജോണ്‍സന്‍ ആൻറ്
ജോണ്‍സന്‍ വാക്സിന്‍ ഒറ്റ ഡോസാണ് . ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ ആസ്ട്രസെനക ആണ്. കുവൈറ്റില്‍ മൂന്നുദിവസത്തെ ഹോം ക്വാറന്റൈൻ കാലയളവില്‍ മറ്റൊരു പി സി ആര്‍ ടെസ്റ്റുകൂടി എടുക്കേണ്ടതാണ്. ഇതോടെ ഇന്ത്യക്കാരടക്കമുളള വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചുവരവ് സാധ്യമായി.
അതേസമയം ചൊവ്വാഴ്ച മുതല്‍ വ്യാപാര സമയത്തിലെ നിയന്ത്രണവും ഉണ്ടാകുന്നതല്ല. രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ ഉണ്ടായിരുന്ന വ്യാപാര നിയന്ത്രണം നീക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. സെപ്റ്റംബര്‍ ഒന്നുമുതല്‍ വലിയ ഒത്തുകൂടല്‍ ഒഴികെ ഇതര സംഗമങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഈ തീരുമാനങ്ങള്‍ കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് വരുന്നതിന്റെ സൂചനയായി വിലയിരുത്താം.
https://www.facebook.com/Malayalivartha