വിലക്ക് നീക്കി ഗൾഫ് രാഷ്ട്രം; വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഏറെ നിർണായകമായ പ്രഖ്യാപനം നടത്തി കുവൈറ്റ്, ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി
കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്. ഖത്തറിന് പിന്നാലെ ഓരോ രാഷ്ട്രങ്ങളും വിലക്ക് നീക്കുമെന്ന പ്രഖ്യാപനങ്ങളുമായി രംഗത്ത് എത്തുകയുണ്ടായി. യുഎഇ വിലക്ക് അനിശ്ചിതമായി തന്നെ നീട്ടുന്ന കാഴ്ചയാണ് കാണുന്നത്. ഈ ഒരു സാഹചര്യത്തിൽ ഏറെ നിർണായകമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കുവൈറ്റ്. പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത എത്തി....
വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഇത് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന പ്രവാസികൾക്ക് തിങ്കളാഴ്ചത്തെ മന്ത്രിസഭ പ്രഖ്യാപനം ആശ്വാസമായി. മന്ത്രിസഭ പ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് എടുത്താൽ മതിയെന്ന് നേരത്തെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.
ഇപ്പോഴിതാ ആഗസ്റ്റ് ആദ്യവാരം തന്നെ സർവീസ് ആരംഭിക്കുമെന്ന വാർത്തകൾ എത്തിയിരിക്കുകയാണ്. എന്നിട്ടും ഇന്ത്യയില്‍ നിന്നു വാക്‌സിനെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്കക്ക് ഇതുവരെ അറുതിയായിട്ടില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ആശങ്കക്ക് പ്രധാന കാരണം.
ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍ എന്നത്. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ആശങ്കപ്പെടേണ്ടെന്നും ആസ്ട്ര സേനക തന്നെയാണ് കോവിഷീല്‍ഡ് എന്ന് കുവൈത്ത് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസ്സി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ആശയക്കുഴപ്പത്തിന് കാരണമായി മരുകയുണ്ടായി. പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിലെ ടെക്‌നിക്കല്‍ കമ്മിറ്റി തള്ളിയതായ വാര്‍ത്ത വന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അനിശ്ചിതാവസ്ഥ കാരണം ആളുകള്‍ക്ക് ടിക്കറ്റ് എടുക്കാനും കഴിയുന്നില്ല.
അതോടൊപ്പം തന്നെ ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തില്‍ എത്തേണ്ടവരാണ് ദീര്‍ഘകാലമായി നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ നല്ലൊരു ശതമാനവും. വാക്‌സിന്‍ വിഷയത്തിലെ അനിശ്ചിതത്വം ഇവരുടെ യാത്രക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
അതേസമയം അംഗീകൃത വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് നിബന്ധന വെച്ചിട്ടുള്ളത്. യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസ് ആണ്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനകയാണ്. ആശങ്കകൾ ഉടനെ തന്നെ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha