നാട്ടിൽ കുടുങ്ങിയവരെ കുടുക്കാൻ എംബസിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് : പ്രവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം
കൊറോണാ കാരണം ജോലി നഷ്ടമായി നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ എണ്ണം വളരെയധികം കൂടുതലാണ്.എങ്ങനെയെങ്കിലും ജോലി തിരികെ കിട്ടി തിരിച്ചു ഗൾഫ് നാടുകളിലേക്ക് പോകാൻ ആഗ്രഹിക്കുകയാണ് ഭൂരിഭാഗം പ്രവാസികളും. എന്നാൽ ഇങ്ങനെ ഊഴം കാത്തിരിക്കുന്ന പ്രവാസികളെ ചതിക്കാൻ വലയുമായി ചുറ്റും കറങ്ങുകയാണ് കഴുകൻ കണ്ണുകൾ. നാട്ടിൽ കുടുങ്ങിയവരെ കുടുക്കാൻ എംബസിയുടെ വ്യാജ വെബ്സൈറ്റ് ഉണ്ടെന്നും അതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
യാത്രാവിലക്കിൽ നാട്ടിൽ കുടുങ്ങിയവരെ എങ്ങനെയെങ്കിലും വലയിലാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ഓൺലൈൻ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതായി പരാതി ഇപ്പോൾ ശക്തമാകുകയാണ്. ഡൽഹിയിലെ യുഎഇ എംബസിയുടെ വ്യാജ സൈറ്റ് സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
യുഎഇയിലേക്ക് മടങ്ങാൻ അനുമതി ശരിയാക്കാം എന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുകൾ നടത്തുന്നത്. ഒരാൾക്ക് ശരാശരി 8000 രൂപയാണ് തട്ടിപ്പ് സംഘങ്ങൾ തട്ടിയെടുക്കുന്നത് ഓൺലൈൻ തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി അധികൃതർ ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
https://www.mofaic.gov.ae/en/missions/new-delhi ഇതാണ് യുഎഇ എംബസിയുടെ യഥാർഥ സൈറ്റ് വിലാസം. എന്നാൽ ഇത് അറിയാത്തവർ ഗൂഗിളിൽ യുഎഇ എംബസി ഇൻ ഇന്ത്യ എന്ന് സെർച്ച് ചെയ്യുമ്പോൾ വരുന്ന ഇതര സൈറ്റാണ് പ്രവാസികളെ വഞ്ചിക്കുന്നത്. കേരളത്തിലെ മുൻമന്ത്രിയുടെ മകനും ഭാര്യയ്ക്കും ഇങ്ങനെ അബദ്ധം സംഭവിച്ച് പണം നഷ്ടമാകുകയും ചെയ്തതായി പരാതിപ്പെട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha