കോവിഡിനു ശേഷം നാട്ടിൽ തിരിച്ചെത്തിയവർക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല: പ്രതിസന്ധിയിലായി പ്രവാസികൾ
കോവിഡ് തീർത്ത പ്രതിസന്ധിയിൽ വളരെയധികം വലയുകയാണ് പ്രവാസലോകം. ഇടയ്ക്കിടയ്ക്കുള്ള യാത്രാ വിലക്കുകളും വിമാന കമ്പനികളുടെ സർവീസ് ഇല്ലായ്മയും ജോലി നഷ്ടമാകുമോ എന്ന ഭീതിയും ഒക്കെ പ്രവാസികളെ അലട്ടുന്നു. ഇതാ മറ്റൊരു പ്രതിസന്ധി കൂടി അവരെ തേടിയെത്തിയിരിക്കുകയാണ്.
കോവിഡിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് മടക്കയാത്ര വളരെയധികം ദുഷ്കരമായിരിക്കുന്നു. മലബാറിൽനിന്നുള്ള കൂടുതൽപ്പേരും സൗദി അറേബ്യയിലാണ് ജോലി നോക്കുന്നത്. എന്നാൽ കോവിഡിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് കാലാവധി കഴിഞ്ഞ വിസ പുതുക്കാനായിട്ടില്ല എന്നത് വളരെ അധികം പ്രതിസന്ധി സൃഷ്ടിക്കുന്നു.
വിസ കാലാവധി നീട്ടുവാൻ സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകി. പക്ഷേ സാമ്പത്തികപ്രതിസന്ധി കാരണം പകുതിയിലധികം പേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനുള്ള സാഹചര്യം കിട്ടിയില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് വലിയ തിരിച്ചടിയായത്.
താമസരേഖയായ ഇഖാമ പുതുക്കാൻ മുൻപ് 600 റിയാലിൽ അതായത് 12,000 രൂപയ്ക്ക് അകത്ത് മാത്രമേ വേണ്ടിയിരുന്നോള്ളൂ. മൂന്നുവർഷം മുൻപുനടപ്പാക്കിയ തൊഴിൽ നിയമപരിഷ്കാരം പ്രവാസികൾക്കു വമ്പൻ തിരിച്ചടിയായി. ഒരു വർഷത്തേക്കു ഇഖാമ പുതുക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് 650 സൗദി റിയാൽ അതായത് 12,867 രൂപ നൽകണം. മാത്രമല്ല തൊഴിൽമന്ത്രാലയത്തിൽ 9,593 റിയാൽ 1,90,004 രൂപ ലെവിയും അടക്കേണ്ട സാഹചര്യം ആണ് ഉണ്ടായിരുന്നത്.
അങ്ങനെ ഇഖാമ പുതുക്കാനുള്ള ആകെച്ചെലവ് രണ്ടു ലക്ഷമായി മാറിയിരിക്കുകയാണ്. മാത്രമല്ല അവധിക്കാലത്തിന് ലെവി നൽകേണ്ടുന്ന സാഹചര്യം കൂടെ ഉടലെടുത്തിരിക്കുന്നു. ഏറ്റവും കുറഞ്ഞതു രണ്ടുമാസത്തേക്ക് 200 റിയാലാണ് അതായത് 3,961രൂപ. പിന്നെ ഓരോ മാസത്തിനും 100 റിയാൽ അതായത് 1,980രൂപ വീതം നൽകണം.
നാട്ടിലേക്കു മടങ്ങിയവർക്ക് ഇഖാമ പുതുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല . യാത്രാ നിരോധനം നിലവിലുള്ളതിനാൽ പലരും ഇഖാമ പുതുക്കാൻ ഇതുവരെ മുൻകൈ എടുത്തിട്ടില്ല. എന്തിനേറെ പറയുന്നു രണ്ടുവർഷമായി നാട്ടിലെത്തി മടങ്ങാൻകഴിയാത്ത പ്രവാസികളുമുണ്ട്. ഇഖാമയുടെ കാലാവധി ഉള്ളവർക്ക് യാത്രാനിരോധനമുള്ളതിനാൽ തിരികെ പോകാൻ സാധിച്ചിട്ടില്ല.
മാലിദ്വീപ്, ഖത്തർവഴി യാത്രയ്ക്ക് അവസരം കിട്ടിയതായിരുന്നു. പക്ഷേ വമ്പിച്ച ചെലവു ആണ് ഈ കാര്യത്തിൽ തടസ്സം സൃഷ്ടിക്കുന്നത്. ഖത്തറിലും മാലിദ്വീപിലും ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന് കടമ്പകൂടെ കടക്കേണ്ടതായിട്ടുണ്ട്.. ത്രീസ്റ്റാർ ഹോട്ടലുകളിലെ ക്വാറന്റീൻ ഉൾപ്പെടെ രണ്ടരലക്ഷം രൂപ വരെയാണ് ഈടാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
നാട്ടിൽ ഇഖാമ പുതുക്കി മറ്റു രാജ്യങ്ങളിലൂടെ സൗദിയിലെത്താൻ അഞ്ചുലക്ഷം രൂപയോളം വേണം. വായ്പവാങ്ങി മടക്കയാത്ര നടത്താനും കഴിയില്ല. തൊഴിൽ ലെവിയായി മാസം 15,000 രൂപ മാറ്റിവെക്കേണ്ടതിനാൽ വായ്പ തിരിച്ചടയ്ക്കാൻ വരുമാനം തികയില്ലെന്നും പ്രവാസികൾ പറയുമ്പോൾ അവരുടെ നിസ്സഹായാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha