കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യക്കാർക്ക് നേരിട്ടുള്ള പ്രവേശനമില്ല ; വേറെ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രം കുവൈറ്റിൽ പ്രവേശിക്കാമെന്ന് അധികൃതർ; നട്ടംതിരിഞ്ഞ് പ്രവാസലോകം
ഗൾഫ് രാജ്യങ്ങളുടെ യാത്രാ വിലക്കിൽ നട്ടംതിരിയുകയാണ് പ്രവാസലോകം.ഇപ്പോൾ ഇതാ മറ്റൊരു തിരിച്ചടി കൂടെ നൽകിയിരിക്കുകയാണ് കുവൈറ്റ്.
കുവൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യക്കാർക്ക് നേരിട്ടുള്ള പ്രവേശനം റദ്ദാക്കിയിരിക്കുകയാണ്. വേറെ ഒരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രം കുവൈറ്റിൽ പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.ബംഗ്ലാദേശ്
ഇന്ത്യ, ശ്രീലങ്ക, , പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്കാണ് ഇത്തരത്തിൽ ഒരു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ വേറൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തിൽ എത്തിയാൽ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കി പി സി ആർ പരിശോധനയും നടത്തിയിരിക്കണം.
എന്നാൽ , പ്രവേശന വിലക്ക് ഏർപ്പെടുത്താത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കുവൈത്തിൽ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല പി സി ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാമെന്നും കുവൈത്ത് വിമാനത്താവളം ഡി ജി സി എ സർക്കുലറിലൂടെ കുവൈറ്റ് അധികൃതർ അറിയിച്ചിരിക്കുന്നു.
അതേസമയം പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനം എടുത്തിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്ക് നേരിട്ട് പ്രവേശനം റദ്ദാക്കുകയായിരുന്നു ചെയ്തത്.
ഏഴു മാസമായി വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. എന്നാൽ ഈ വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങി ചെല്ലുവാൻ അവസരമൊരുക്കുകയായിരുന്നു. എന്നാൽ അതിനു മുന്നേ മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
https://www.facebook.com/Malayalivartha