പ്രവാസികളുടെ കാത്തിരിപ്പ് അവതാളത്തിൽ; മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്തിലേക്ക് പ്രവാസികളുടെ വരവ് പുനരാരംഭിച്ചു, പട്ടികയിൽ ഇന്ത്യ ഇല്ല, മാസങ്ങളായി കാത്തിരുന്ന പ്രവാസികൾക്ക് സംഭവിച്ചത്....
മാസങ്ങളായുള്ള പ്രവാസികളുടെ കാത്തിരിപ്പ് കഴിഞ്ഞ ദിവസം മുതൽ അവസാനിച്ചു. പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് കുവൈറ്റ് ആഗസ്റ്റ് ഒന്ന് മുതൽ വിമാനയാത്രകൾ പുനഃരാരംഭിക്കും എന്ന ഉറപ്പ് അധികൃതർ നൽകിയിരുന്നു. അത് കൃത്യം പറഞ്ഞതുപോലെ തന്നെ ആ വാക്ക് പാലിച്ചുവെങ്കിലും ഇന്ത്യക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.....
മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്തിലേക്ക് പ്രവാസികളുടെ വരവ് പുനരാരംഭിച്ചു. ഞായറാഴ്ച എത്തിയവരിൽ ഭൂരിഭാഗവും ലബനാൻ, ജോർഡൻ, മറ്റ് അറബ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ്. തുർക്കിയിൽനിന്നും ഖത്തറിൽനിന്നുമൊക്കെയാണ് ആദ്യം എത്തിയത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാന സർവിസിന് ഇനിയും കാത്തിരിക്കണം. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവിസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ വ്യക്തമാക്കുകയും ചെയ്തു.
കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ ഡോസേജ് പൂർത്തിയാക്കിയവർക്ക് വാക്സിൻ സർട്ടിഫിക്കറ്റിന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്നുമാണ് വ്യോമയാന വകുപ്പ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാവുന്നതാണ്. അധികം വൈകാതെതന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്രചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
അതേസമയം കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനം അനുവദിച്ചത്. അംഗീകൃത വാക്സിൻ രണ്ടു ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് പ്രവേശനത്തിന് നിബന്ധന നൽകിയിട്ടുള്ളത്.യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കേണ്ടതാണ്. ഫൈസർ, മോഡേണ, ആസ്ട്രസെനക, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഒറ്റ ഡോസാണ് അംഗീകരിച്ചിട്ടുള്ളത്. എന്നിരുന്നാൽ തന്നെയും ഇന്ത്യക്കാരായ പ്രവാസികളെ ഇതിൽ നിന്നും ഒഴിവാക്കിയത് ഏറെ നിരാശാജനകമാണ്.
https://www.facebook.com/Malayalivartha