അബൂദാബി, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം ;അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമായി ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; പ്രവാസികൾക്ക് പുത്തൻ മാർഗ്ഗ നിർദേശങ്ങൾ
ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് യാത്രാ അനുമതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗൾഫ് നാടുകൾ . പുതിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അബൂദാബി, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ നിർദേശം .
അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമായി ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
മാത്രമല്ല ദുബായിലും ഷാര്‍ജയിലും ക്വാറന്റൈന്‍ വേണ്ട എന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, നൈജീരിയ,പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ കാര്യത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലറിലാണ് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന വ്യവസ്ഥ പറഞ്ഞിരിക്കുന്നത് .
ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനയും പറഞ്ഞിട്ടുണ്ട് . ദുബായിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിര്‍ബന്ധമാക്കിയിട്ടില്ല. ഈ രണ്ട് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ പിസിആര്‍ പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി . എന്നാൽ ക്വാറന്റൈനില്‍ നെഗറ്റീവ് റിസല്‍ട്ട് വരുന്നതു വരെ കഴിയണം .
ആഗസ്ത് അഞ്ച് മുതല്‍ യുഎഇ യാത്രാ വിലക്ക് ഇളവ് ചെയ്തത് യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരും റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കുമാണ്. ഇതിന് പിന്നാലെ ആയിരക്കണക്കിന് പ്രവാസികള്‍ ആദ്യ ദിവസമായ ഇന്നലെ ഈ സ്ഥലത്ത് എത്തിയിരുന്നു.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ഫെഡറല്‍ സ്ഥാപനങ്ങളിലെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, യുഎഇയില്‍ ചികില്‍സയില്‍ കഴിയുന്നവരില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിനെടുക്കാതെ തന്നെ യുഎഇയിലേക്ക് വരാന്‍ അനുവാദം നൽകിയിട്ടുണ്ട് .
ദുബായ് വിസയുള്ളവര്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട് .
യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കുകയും വേണം . ഇതിനു പുറമെ, വിമാനം കയറുന്നതിന് നാലു മണിക്കൂറിനിടയില്‍ റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുകയും വേണം.ഈ കാര്യങ്ങൾ കർശനമായി പാലിക്കുവാൻ പ്രവാസികൾ മറക്കില്ലല്ലോ .
https://www.facebook.com/Malayalivartha