നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയവർക്ക് സന്തോഷ വാർത്ത ; അടിയന്തിര ആവശ്യം കണക്കിലെടുത്തു വമ്പൻ സഹായ വാഗ്ദാനവുമായി ഇന്ത്യൻ എംബസ്സി
കൊറോണ കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ നിരവധിയാണ്. എന്നാൽ ഇവരിൽ പലർക്കും ഇതുവരെയും ഗൾഫ് നാടുകളിലേക്ക് തിരികെ പോകാനോ ജോലിയിൽ പ്രവേശിക്കാനോ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇതാ ഇങ്ങനെ ഉള്ളവർക്ക് അതിനിർണായകമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കുവൈറ്റ്.
നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കുമെന്ന വമ്പൻ വാഗ്ദാനമാണ് നൽകുന്നത്. ഇതിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുവാനും എംബസ്സി വാർത്താ കുറുപ്പിലൂടെ പ്രവാസികളോട് അറിയിച്ചിരിക്കുകയാണ്.
നാട്ടിൽ പോയ എല്ലാവരും അടിയന്തരമായി കുവൈത്തിൽ തിരിച്ചെത്തേണ്ടുന്ന ആവശ്യകതയുണ്ട് . പക്ഷേ പ്രത്യേക ദൗത്യത്തിലൂടെ എല്ലാവരെയും കൊണ്ടുവരാൻ സാധിക്കില്ല എന്നതാണ് മുന്നിൽ നിൽക്കുന്ന വലിയ തടസ്സം. എന്നാൽ ചില ഘട്ടങ്ങളിൽ അടിയന്തരമായ ചില ആവശ്യങ്ങൾ ഉണ്ടാകും.
ഇത് കുവൈത്ത് അധികൃതർക്ക് കൂടി ബോധ്യപ്പെടുന്ന വിധത്തിൽ പൂർണമായ വിവരങ്ങളോടെ അപേക്ഷിച്ചാൽ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിന് കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി ചൂണ്ടിക്കാട്ടുന്നു.
അടിയന്തര/പ്രത്യേക സാഹചര്യം വിശദീകരിച്ച് info.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ എംബസിക്ക് കത്ത് അയക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുവൈറ്റ് വിദേശ യാത്രക്കാർക്കുള്ള വിലക്കുകൾ നീക്കിയിരുന്നു. വിലക്ക് പിൻവലിച്ച ആദ്യ ദിവസം എത്തിച്ചേർന്നത് 3,518 യാത്രക്കാരാണ് .എന്നാൽ ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടു പ്രവേശനമില്ലാത്തതിനാൽ ആ ബുദ്ധിമുട്ട് തുടരുകയാണ്.
ആദ്യ ദിവസം മൊത്തം 88 വിമാന സർവീസുകളിൽ 42 സർവീസുകൾ രാജ്യത്തിനു പുറത്തേക്ക് നടന്നു. 46 സർവീസുകൾ വിവിധ രാജ്യങ്ങളിൽ കുവൈത്തിലേക്ക് എത്തുകയുണ്ടായി . പക്ഷെ ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങൾ അനുസരിക്കാതെ എത്തിയ ചില യാത്രക്കാരെ അതേ വിമാനങ്ങളിൽ മടക്കി അയച്ചു. ഡി.ജി.സി.എ അധികൃതർ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.
രാജ്യത്ത് റെസിഡന്‍സി വിസയുള്ളവരും ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ എടുത്തവരുമായ പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്.
യാത്രയ്ക്കു മുന്നേ വാക്‌സിനേഷന്‍ വിവരങ്ങള്‍ അടക്കം ഷലോനിക് ആപ്പിലും കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്‌ഫോമിലും അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തീകരിച്ചിരിക്കണം . എന്നിങ്ങനെ നിരവധി നിബന്ധനകളോടെയാണ് പ്രവേശന അനുമതിയുള്ളത്.
https://www.facebook.com/Malayalivartha