യുഎഇയിലേക്ക് പറക്കാനൊരുങ്ങുന്നവർ കൂടുതൽ ജാഗ്രതൈ; ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബുദാബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങി, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല
നീണ്ട നൂറ് ദിവസത്തെ വിലക്കിന് ശേഷം കടുത്ത നിബന്ധനകളോടെ പ്രവാസികളെ യുഎഇ വരവേൽക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ഏവരും. ഓരോ എമിറേറ്റുകളും പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞിട്ടും. എന്നാൽ നിർദ്ദേശിക്കുന്ന നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചുവരേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. ആയതിനാൽ ട്രാവൽ ഏജന്സികളോട് കൃത്യമായി അന്വേഷിച്ചുവേണം കാര്യങ്ങൾ മനസിലാക്കാൻ......
ദുബൈ, ഷാർജ വിമാനത്താവളങ്ങൾക്ക് പിന്നാലെ അബുദാബിയിലേക്കും ഇന്ത്യൻ യാത്രികർ എത്തിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരൊറ്റ ദിവസം മാത്രം കേരളത്തിൽ നിന്നുൾപ്പെടെ ആറ് വിമാനങ്ങളാണ് അബുദാബിയിൽ എത്തിച്ചേർന്നത്. ആഗസ്റ്റ് അഞ്ച് മുതൽ ദുബായിലേക്കും ഷാർജയിലേക്കും വിമാനങ്ങൾ എത്തിയിരുന്നെങ്കിലും അബുദാബിയിലേക്ക് സർവീസ് തുടങ്ങിയിരുന്നില്ല. നിലവിൽ കേരളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് അബുദാബിയിലേക്ക് സർവീസുള്ളത്.
അതോടൊപ്പം തന്നെ ശനിയാഴ്ച കൊച്ചിയിൽ നിന്നെത്തിയ വിമാനത്തിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ 5.14ന് കൊച്ചിയിൽ നിന്നെത്തിയ ഇ.വൈ. 281 വിമാനത്തിലെത്തിയ എല്ലാ യാത്രക്കാരെയും അബുദാബിയിലെ റസീൻ ക്വാറൻറീൻ കോംപ്ലക്‌സിലേക്ക് മാറ്റി. 10 ദിവസം ഇവർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണം.
അതേസമയം ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിൽ നിന്നുവരുന്ന ഇതര എമിറേറ്റുകളിലെ താമസ വീസക്കാർക്ക് യുഎഇയിലേയ്ക്ക് പ്രവേശിക്കാനാവില്ല. ദുബായ് വീസക്കാർക്ക് മാത്രം ദുബായ് വിമാനത്താവളത്തിലൂടെയും അബുദാബി വീസക്കാർക്ക് മാത്രം അബുദാബി വിമാനത്താവളം വഴിയും രാജ്യത്തെത്താവുന്നതാണ്. എന്നാൽ, ഷാർജ, റാസൽഖൈമ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഏത് എമിറേറ്റിലെ യാത്രക്കാരനും പ്രവേശിക്കാനാകുമെന്നും എയർ ഇന്ത്യാ അധികൃതർ അറിയിക്കുകയുണ്ടായി. ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.
നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഈ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ കഴിഞ്ഞ ദിവസം മുതൽ മുതൽ ഇന്ത്യ–അബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്. യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് രാജ്യാന്തര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്.
കൂടാതെ അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഇൗ നിബന്ധന പാലിക്കണം.
https://www.facebook.com/Malayalivartha