Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

പ്രവാസി മലയാളികളെ നടുക്കി സൗദി അറേബ്യയുടെ മുന്നറിയിപ്പ്; ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കുന്നു, കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ്! അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്

15 FEBRUARY 2022 04:56 PM IST
മലയാളി വാര്‍ത്ത

ഇനിമുതൽ സൗദി അറേബ്യയിൽ ബിനാമി ഇടപാട് നടക്കില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുക. കണക്കുകൾ പ്രകാരം 2013ൽ ജിദ്ദ ഇക്കണോമിക് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, ബെനാമി ബിസിനസുകളിൽനിന്നുള്ള 63570 കോടി സൗദി റിയാൽ പത്തു വർഷത്തിനിടെ സൗദിയിൽനിന്നു വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് എന്നതാണ്. അതായത് 12 ലക്ഷം കോടിയിലേറെ രൂപ. അങ്ങനെ ഈ പണമൊഴുക്ക് കണക്കിൽപെട്ടതാക്കാനും നികുതി ഈടാക്കാനുമുള്ള സൗദിയുടെ ശ്രമം നിർണായഘട്ടത്തിലേക്കു എത്താൻ പോകുകയാണ്. ബെനാമി കച്ചവടങ്ങൾ നിയമവിധേയമാക്കാൻ സൗദി അനുവദിച്ച സമയം ഫെബ്രുവരി 16ന് അവസാനിക്കുന്നതാണ്.

ഇതിനുശേഷവും ബെനാമി കച്ചവടം തുടരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഞ്ചു വർഷം തടവും 50 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ബെനാമി ബിസിനസ്. ഇത്തരം ബിസിനസ് നടത്തുന്ന മലയാളികളടക്കമുള്ളവരിൽ പകുതിയോളം പേരും ഇനി നിയമവിധേയ രീതിയിലേക്കു മാറിയിട്ടില്ലെന്ന് സൗദിയിലെ ബിസിനസ് കൺസൾട്ടന്റായ നജീബ് മുസല്യാരകത്ത് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികളുടെ ജീവിതമാർഗം പ്രത്യേക നിയമപരിരക്ഷയൊന്നുമില്ലാത്ത ഇത്തരം ബിസിനസുകളായിരുന്നു. രേഖകൾ പ്രകാരം സ്വദേശിയുടെ പേരിലുള്ള സ്ഥാപനം യഥാർഥത്തിൽ പൂർണമായും മലയാളികളടക്കമുള്ള പ്രവാസികളുടേതാകുന്നതാണ്. സ്വദേശിക്കു വർഷം തോറും നിശ്ചിത തുക നൽകി, പ്രവാസികൾ കടയുടമകളായി. ഇത്തരത്തിലുള്ള ചെറുകിട പലചരക്ക് സ്ഥാപനങ്ങളും ചായക്കടകളുമെല്ലാം സ്ഥാപിച്ച് ജീവിതം പച്ചപിടിപ്പിച്ചവർ ഒട്ടേറെയുണ്ട്. ഒന്നും രണ്ടും പേർ മാത്രം ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള വളരെ ചെറിയ കടകളിൽ മുക്കാലും മലയാളികളുടേതാണെന്നാണ് അനൗദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതിനെല്ലാമാണു പിടിവീഴാൻ പോകുന്നത്. അതോടൊപ്പം തന്നെ ബെനാമി രീതി അവസാനിപ്പിച്ച് കച്ചവടം നിയമവിധേയമാക്കിയാൽ, ഒട്ടേറെ നേട്ടങ്ങളും ഉണ്ടാകുന്നതാണ്. അത്തരത്തിൽ ഇതൊരു സുവർണാവസരമാണെന്നു വിലയിരുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

അതായത് പുതിയ അവസരം ഉപയോഗിച്ച് ബെനാമി കച്ചവടം സ്വന്തംപേരിലാക്കാമെന്നാണു പ്രധാന നേട്ടം. നിയമപരമായിതന്നെ കടയുടെ ഉടമസ്ഥാവകാശം വിദേശികൾക്കു കിട്ടുന്നതായിരിക്കും. സാധാരണ സൗദിയിൽ ബിസിനസ് ആരംഭിക്കുന്നതിനേക്കാൾ ലളിതമായ നടപടിക്രമങ്ങളാണുള്ളത് എന്നതാണ് മറ്റൊരു നേട്ടം എന്നത്. എന്നാൽ കിട്ടുന്നതെല്ലാം നാട്ടിലേക്കയക്കുന്ന പഴയശീലം ഇനി നടക്കാതെയാകും. കാരണം, കച്ചവടം നിയമവിധേയമാകുന്നതോടെ കാര്യക്ഷമമായി നികുതി പിരിക്കാൻ സൗദി സർക്കാരിന് സാധിക്കുന്നതാണ്. ലാഭത്തിന്റെ 20 ശതമാനമാണു സൗദിയിൽ നികുതി എന്നത്. അതായത് മിക്ക കച്ചവടക്കാരും ലാഭത്തിന്റെ അഞ്ചിലൊന്ന് ഇനി സൗദിയിൽ നികുതിയടയ്ക്കാൻ നിർബന്ധിതരാകുന്നതായിരിക്കും. സ്വാഭാവികമായും നാട്ടിലേക്കുള്ള പണമൊഴുക്കിനേയും ഇതു സാരമായി ബാധിക്കും. എങ്കിലും ബെനാമി ബിസിനസ് സ്വന്തം പേരിലാക്കാൻ ലഭിച്ച അവസരത്തെ സ്വാഗതം ചെയ്യുന്ന പ്രവാസികളുമുണ്ട്. വരുമാനം കുറഞ്ഞാലും എല്ലാ നിയമപരമാകുന്നതിന്റെ ആശ്വസമാണു സൗദിയിൽ കച്ചവടം നടത്തുന്ന കോഴിക്കോട് ഫറൂക്ക് സ്വദേശി അഷ്റഫ് ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവച്ചത്.

അതോടൊപ്പം ർതന്നെ സൗദിയിലെ പ്രവാസികളെ ഇപ്പോൾ അലട്ടുന്നത് ബെനാമി ബിസിനസ് നിയമവിധേയമാക്കാനുള്ള ഓട്ടപ്പാച്ചിലുകളാണ്. മലയാളികളുടേതടക്കം ഒട്ടേറെ കൺസൾട്ടൻസികൾ ബെനാമി ബിസിനസുകൾ സ്വന്തം പേരിലാക്കി നൽകുന്നതിനായി നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ബെനാമി സ്ഥാപനങ്ങൾ സ്വന്തം പേരിലാക്കാൻ പല മാർഗങ്ങൾ സൗദി സർക്കാർ മുന്നോട്ടുവച്ചിരിക്കുകയാണ്. ഇതിൽ ഇടത്തരം കച്ചവടക്കാർ മിക്കവരും സ്വീകരിക്കുന്ന രീതിയനുസരിച്ച് 25 ശതമാനം ബിസിനസ് പങ്കാളിത്തം സ്വദേശിക്കു നൽകേണ്ടതുണ്ട്. വൻതുകയുടെ നിക്ഷേപം കാണിക്കുകയോ നിശ്ചിത എണ്ണം ജോലിക്കാർ ഉണ്ടാകുകയോ വേണം എന്നതും ശ്രദ്ധിക്കണം.

ഈ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്ത, വളരെ ചെറിയ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ മറ്റു വഴികൾ തേടുകയാണ് ഇപ്പോൾ. അതായത്, ഒരു വ്യാപാര ലൈസൻസ് ലഭിച്ചാൽ അതിൽ എത്ര കച്ചവട സ്ഥാപനങ്ങളും നടത്താനാകും. നിലവിൽ ലൈസൻസുള്ള ഇടത്തരം സ്ഥാപനങ്ങളിൽ ലയിപ്പിച്ച്, നിലനിൽക്കാനാണ് ഇത്തരം സ്ഥാപനങ്ങളുടെ ശ്രമം എന്നത്. ചെറിയ കടകൾ നടത്തുന്നവർ ചേർന്ന് കമ്പനി രൂപീകരിച്ചും ഇത്തരം സ്ഥാപനങ്ങൾ നിയമവിധേയമാക്കാൻ സാധിക്കുന്നതാണ്.

എന്നാൽ, സൗദിയിലെ പകുതിയിലേറെ ചെറുകിടകച്ചവടക്കാരും തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടാകില്ലെന്നാണ് പല പ്രവാസികളും വ്യക്തമാക്കുന്നത്. ഫെബ്രുവരി 16ന് മുൻപ് എല്ലാം നിയമവിധേയമാകണമെന്ന നിബന്ധന നീട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞ ഓഗസ്റ്റ് വരെയായിരുന്നു ബെനാമി ബിസിനസ് നിയമവിധേയമാക്കാൻ നേരത്തേ അനുവദിച്ച സമയം എന്നത്.

 

ഇപ്പോളത് 6 മാസം കൂടി നീട്ടിയാണ് ഫെബ്രുവരി 16 വരെ സമയം അനുവദിച്ചത്. ഈ സമയം നീട്ടാതെ വ്യാപക പരിശോധനയും കടുത്ത നടപടികളും സ്വീകരിച്ചാൽ മലയാളികളടക്കമുള്ള പ്രവാസികൾ ദുരിതത്തിലാകുകയും ചെയ്യും.

കൂടാതെ ഫെബ്രുവരി 16ന് ശേഷം ശക്തമായ പരിശോധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൗദിയിലെ നജീബ് മുസ്ലിയാരകത്ത് ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. നിർമിത ബുദ്ധിയടക്കമുള്ള കാര്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയായതിനാൽ ഇക്കാര്യത്തെ ഗൗരവത്തിൽ കാണേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പരിശോധനയിൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടൽ എളുപ്പമാകില്ല എന്നത് ഒരു മുന്നറിയിപ്പായി തന്നെ കണക്കാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (4 minutes ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (14 minutes ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (39 minutes ago)

യുവതി മരണത്തിന് കീഴടങ്ങി....  (1 hour ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (1 hour ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (1 hour ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (1 hour ago)

നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....    (2 hours ago)

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (10 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (11 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (11 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (12 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (12 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (12 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (13 hours ago)

Malayali Vartha Recommends