'മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു...' വൈറലായി കുറിപ്പ്
പ്രവാസലോകത്ത് നിന്നും ഏറെ വേദന നൽകുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് കണ്ണീർ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
നാട്ടിലേക്ക് പോകുവാൻ ആർടിപിസിആർ ടെസ്റ്റിന് വിധേയനായി ഫലം കാത്തിരിക്കുമ്പോഴാണ് മരണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുമ്പോഴാണ് വിധിയുടെ തീരുമാനം എത്തുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്നലെ നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ തിരുവനന്തപുരം സ്വദേശി ബഷീർ നാട്ടിലേക്ക് പോകുവാൻ RTPCR Test ന് വിധേയമായി Result ന് കാത്തിരിക്കുമ്പോഴാണ് മരണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയി. ഒരിക്കലും തിരിച്ച് വരുവാൻ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.
ഓരോ പ്രവാസികളും എന്തെല്ലാം സ്വപ്നങ്ങളാണ് കാണുന്നത്.ചിലത് നടക്കും,ചിലത് നടക്കില്ല.അങ്ങനെ ബഷീറിനുമുണ്ടായിരുന്നു സ്വപ്നം ഏക മകൾ ആയിഷായുടെ കല്ലാണം. അതിന് വേണ്ടിയാണ് അയാൾ രണ്ട് പതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത്.ആയിഷാക്ക് മൂന്ന് വയസ്സ് പ്രായമുളളപ്പോഴാണ് ബഷീർ ആദ്യമായി പ്രവാസം ആരംഭിക്കുന്നത്. പ്രവാസത്തിൻ്റെ തുടക്കത്തിൽ മറ്റ് പ്രവാസികളെ പോലെ തന്നെ ബാധ്യതകളും,പ്രയാസങ്ങളും ബഷീറിനെയും അലട്ടിയിരുന്നു. അതൊക്കെ നേരിട്ട് ബഷീറിൻ്റെ ഏറ്റവും വലിയ ആഗ്രഹത്തിൻ്റെ പടി വാതിലിൻ്റെ മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം വീണുപോയത്.
അല്ലാഹു നിശ്ചയിച്ച സമയത്ത് മരണം നമ്മെ പിടികൂടും. മരണ സമയം മുന്നോട്ടോ പിറകോട്ടോ... മാറ്റി വെക്കാൻ നമുക്ക് സാധ്യമല്ല. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അത് നമ്മുക്ക് നീട്ടികിട്ടുകേയില്ല.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha


























